കരാറുകാരുടെയോ ഉദ്യോഗസ്ഥന്മാരുടെയോ അനുമതി വാങ്ങുകയോ ഇവരെ അറിയിക്കുകയോ ചെയ്യാതെയാണ് ഖലാസികള്‍ കോണ്‍ക്രീറ്റ് തൂണ് സ്ഫോടനം നടത്തി തകര്‍ത്തതെന്ന് ഇവിടെയെത്തിയ എഞ്ചിനീയര്‍മാര്‍ പറഞ്ഞു. ഇത്തരം ഒരു സ്ഥലത്ത് വെടിമരുന്ന് ഉപയോഗിച്ച് സ്ഫോടനം നടത്തിയത് അങ്ങേയറ്റം കുറ്റകരമാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇവര്‍ അറിയിച്ചു.
അതേസമയം 85 വര്‍ഷത്തോളം പഴക്കമുള്ള ഇരിട്ടി പാലം അതീവ അപകടാവസ്ഥയിലാണെന്ന് ഇവര്‍ പറഞ്ഞു. പാലത്തിലെ കോണ്‍ക്രീറ്റ് മുഴുവന്‍ പല ഭാഗങ്ങളിലായി ദിവസേന അടര്‍ന്നു വീണുകൊണ്ടിരിക്കുകയാണ്. കോണ്‍ക്രീറ്റ് അടര്‍ന്നുവീണ ഭാഗങ്ങളിലെ ഇരുമ്പു കമ്പികള്‍ അനുദിനം തുരുമ്പെടുത്തു കൊണ്ടിരിക്കുന്നു. വര്‍ഷങ്ങളായി പെയിന്റടിക്കുകയോ അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യാത്തതുമൂലം പാലത്തിന്റെ ഇരുമ്പ് ഗാര്‍ഡറുകളും ബീമുകളും മറ്റും തുരുമ്പെടുത്ത് നശിക്കുകയാണ്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്തിയില്ലെങ്കില്‍ ഒരു നാടിന്റെ ചരിത്രമായി മാറിയ ഇരിട്ടി പാലം സമീപ ഭാവിയില്‍ത്തന്നെ നാശത്തിലേക്കു നീങ്ങുമെന്ന് ഇവിടെയെത്തിയ എഞ്ചിനീയര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: