ആലപ്പുഴ: ദളിത് യുവാവിന്റെ ദുരൂഹ മരണത്തിലെയും തകഴി റയില്‍വേ ക്രോസിന് സമീപം അസ്ഥികൂടം കാണപ്പെട്ട സംഭവത്തിലെയും ദുരൂഹതയുടെ ചുരുളഴിഞ്ഞു.
സുഹൃത്തുക്കളെ ആസൂത്രിതമായ കൊലപ്പെടുത്തിയത് കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍കൗണ്‍സിലിന്റെ മുന്‍നിരയിലുണ്ടായിരുന്ന യുവാവാണെന്ന് അറിഞ്ഞതിന്റെ നടുക്കത്തിലാണ് എടത്വ ഗ്രാമം. പച്ച കാഞ്ചിക്കല്‍ വീട്ടില്‍ മോബിനാണ് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്.
സഹോദരിയോട് അപമര്യാദയായി പെരുമാറിയതിനാണ് തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടക്കാട് കറുകത്തറ മധുവിനെ (40) സുഹൃത്ത് ഷിന്റോയ്ക്കൊപ്പം ആസൂത്രിതമായി മോബിന് കൊല ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 19നായിരുന്നു സംഭവം.
അവിവാഹിതനായ മധു സഹോദരിക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ബന്ധുവിന്റെ മാമോദീസ ചടങ്ങിനുശേഷം മധുവിനെ അയല്‍വാസിയായ ഒരാളുടെ ഫോണില്‍ നിന്നും ഷിന്റോ വിളിച്ചവരുത്തുകായായിരുന്നു. മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം ഇവര്‍ മദ്യപിച്ചു.
ഇതിനിടെ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ മറ്റുള്ളവര്‍ പിരിഞ്ഞുപോയെങ്കിലും മോബിനും ഷിന്റോയും തന്ത്രപൂര്‍വ്വം മധുവിനെ വിട്ടില്ല. പിന്നീട് മദ്യലഹരിയില്‍ മധുവിനെ കമ്പിയുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. രാത്രിയോടെ മൃതദേഹം ചെക്കിടിക്കാട് നന്നാട്ടുമാലില്‍ പാടത്തെ തെങ്ങിന്‍പാലത്തിനു സമീപം തള്ളി.
പിറ്റേന്നാണ് വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടത്. മദ്യലഹയില്‍ മധു പാലത്തില്‍ നിന്ന് വീണു മരിച്ചതെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: