ആലപ്പുഴ: മധുവിനെ കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്താകുമെന്ന ഘട്ടമെത്തിയപ്പോഴാണ് ആത്മാര്‍ത്ഥ സുഹൃത്തിനെ കൊലചെയ്യാന്‍ മോബിന് തയ്യാറായത്. മധുവിനെ കൊലചെയ്യാനും മൃതദേഹം വെള്ളക്കെട്ടില്‍ തള്ളാനും കൂടെയുണ്ടായിരുന്ന വര്‍ഗീസ് ഔസേഫി(ഷിന്റോ)നെ ആസൂത്രിതമായാണ് കൊന്നത്. മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്ന് പോലീസിനോട് സത്യം വെളിപ്പെടുത്തുമെന്ന് ഷിന്റോ പറഞ്ഞതോടെ ഇയാളെ എടത്വയില്‍ തന്നെയുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ ഒളിപ്പിച്ചു താമസിപ്പിക്കുകയായിരുന്നു. കൃത്യമായി ആഹാരവും മറ്റും ഇവിടെ എത്തിച്ചിരുന്നു. ജൂണ്‍ 10നാണ് ഇയാളെ ഒളിവില്‍ താമസിപ്പിച്ചത്. ഇതിനിടെ പല തവണ താന്‍ പോലീസിനോട് സത്യം പറയുമെന്ന് ഷിന്റോ പറഞ്ഞു. ഇതോടെ ഷിന്റോയെ കൊലപ്പെടുത്താന്‍ മോബിന് ഉറപ്പിച്ചു. ബന്ധുകൂടിയായ ജോഫിനുമൊത്ത് ഷിന്റോ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടിലെത്തുകയും തലയ്ക്കുപിന്നില്‍ കമ്പിന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രിയോടെ മോബിന് ഓടിച്ചിരുന്ന മീന്‍വണ്ടിയില്‍ മൃതദേഹം പ്ലാസ്റ്റിക് കയറിന് വരിഞ്ഞുമുറുക്കി തകഴിക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്ത് റെയില്‍വേ ട്രാക്കില്‍ തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: