ആലപ്പുഴ: നിലവില്‍ കരാറുകാരുടെ താത്പര്യം നോക്കിയാണ് ആസൂത്രണ പ്രക്രിയ നടക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്. ജില്ലാ പദ്ധതി തയാറാക്കലുമായി ബന്ധപ്പെട്ട് നടന്ന കൂടിയാലോചന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
തോടുകള്‍ക്ക് കുറുകെ ഉയര്‍ന്ന പാലങ്ങള്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് നമുക്കറിയാം. അതുമൂലം എസി.കനാലിനു സംഭവിച്ച പ്രശ്നങ്ങളും അറിയാം.
മേഖലാ ഉപസമിതികളുടെ കണ്‍വീനര്‍മാര്‍ പദ്ധതി നിര്‍ദേശങ്ങളുടെ സംക്ഷിപ്ത വിവരണം നടത്തി. ജില്ലയില്‍ 3475 വീടുകള്‍ പാതിവഴിയില്‍ നിര്‍മാണം തടസപ്പെട്ട നിലയിലുണ്ടെന്നും 23807 പേര്‍ക്ക് ഭൂമിയുണ്ടെങ്കിലും സ്വന്തമായി വീടില്ലെന്നും 20,000 പേര് ഭൂരഹിതരാണെന്നും ജില്ലാ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു.
പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടുകള്‍ ഈ വര്‍ഷം തന്നെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി നിര്‍മിച്ചു നല്‍കുകയാണ് ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. ഇതിനുള്ള തുകയുടെ 80 ശതമാനവും ലഭ്യമാണ്. വീടുംസ്ഥലവുമില്ലാത്തവര്‍ക്ക് ഫഌറ്റ് അപ്പാര്‍ട്ടുമെന്റുകള്‍ നല്‍കുന്നതിന് 10 ലക്ഷം രൂപ വീതവും സ്ഥലം ഉള്ളവര്‍ക്ക് വീട് വയ്ക്കാന്‍ നാലു ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ അനുവദിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങള്‍
ചെലവഴിച്ചത് 25.97 ശതമാനം
ആലപ്പുഴ: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി തുകയില്‍ 25.97 ശതമാനം ചെലവഴിച്ചു. വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ മന്ത്രി കെ.ടി. ജലീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിത്തുക ചെലവഴിക്കുന്നതില്‍ മുട്ടാര്‍ ഗ്രാമപഞ്ചായത്താണ് നിലവില്‍ ഒന്നാമത്. സ്പില്‍ഓവര്‍ പദ്ധതികളിലടക്കം 88.94 ശതമാനം തുക ചെലവഴിച്ചു. വീയപുരം(52.02 ശതമാനം), കരുവാറ്റ (49.85) പഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി. ആറാട്ടുപുഴ(13.48), വയലാര്‍(14.30), എഴുപുന്ന(14.42) പഞ്ചായത്തുകളാണ് പിന്നില്‍. ബ്ലോക്ക് പഞ്ചായത്തുകളില്‍ 45 ശതമാനം ചെലവഴിച്ച അമ്പലപ്പുഴയാണ് മുന്നില്‍. ഹരിപ്പാട്(42.28), കഞ്ഞിക്കുഴി (32.38) ബ്ലോക്കുകള്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. 19.13 ശതമാനം ചെലവഴിച്ച ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും പിന്നില്‍. ചേര്‍ത്തല നഗരസഭ 37.84 ശതമാനവും ആലപ്പുഴ നഗരസഭ 29.69 ശതമാനവും തുക ചെലവഴിച്ചു. 21 ശതമാനം ചെലവഴിച്ച കായംകുളമാണ് പിന്നില്‍. ജില്ലാ പഞ്ചായത്ത് 10.94 ശതമാനം ചെലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: