തൊടുപുഴ: നെടിയശാലയില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ബ്രാഞ്ചില്‍ നിന്നും മുദ്രാലോണ്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി യുവാക്കള്‍ രംഗത്ത്. മണക്കാട് കിഴക്കേകരയില്‍ ഹരീഷ് കുമാര്‍, പുതുപ്പരിയാരം കാനാട്ട്മലയില് മനു കെ.വി. എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവിടുത്തെ മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ തങ്ങളെ പറഞ്ഞ് വഞ്ചിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഒന്‍പത് മാസം മുമ്പാണ് ഇരുവരും ബാങ്കില്‍ അപേക്ഷയുമായി എത്തുന്നത്
. മനുവിന് ഫെറോസ്ലാബ് നിര്‍മ്മാണ യൂണിറ്റിനും ഹരീഷിന് പച്ചക്കറി കച്ചവടത്തിന് വാഹനം വാങ്ങുന്നതിനുമാണ് ലോണിന് അപേക്ഷിച്ചിരിക്കുന്നത്.
നിരവധി തവണ കയറിഇറങ്ങിയിട്ടും മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് ഇരുവരും പറയുന്നത്. ബാങ്കില്‍ അക്കൗണ്ട് എടുത്തതടക്കം 20000ത്തോളം രൂപ മുടക്കിയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ലോണ്‍ ഉടന്‍ പാസാകുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉള്ള ജോലി കളയുകയും നിലവില്‍ കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയിലാണെന്ന് തങ്ങളെന്ന് ഇരുവരും പറയുന്നു.
മുദ്രാലോണ്‍ നല്‍കുന്നതിന് കാലതാമസം ഉണ്ടായതായി ബാങ്ക് മാനേജര്‍ ജേക്കബ് ജന്മഭൂമിയോട് പറഞ്ഞു. ലയനം വന്നതും ഫീല്‍ഡ് ഓഫീസര്‍ ഇല്ലാത്തതുമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. നിലവില്‍ ഇവരുടെ അപേക്ഷ റീജിയണല്‍ ഓഫീസിലേക്ക് കൈമാറിയതായും ഉടന്‍ പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആദ്ദേഹം പറഞ്ഞു. അതേസമയം റീജിയണ്‍ ഓഫീസില്‍ എത്തി അന്വേഷിച്ചപ്പോള്‍ സെക്ഷനില്‍ ആളില്ലെന്നുമാണ് അറിയാനായതെന്ന് യുവാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: