കോട്ടയം: ആനന്ദം,ദു:ഖം,പ്രണയം, മരണം എന്ന മനുഷ്യവികാരങ്ങളെ മുന്നിര്ത്തിയിട്ടുള്ളവയാണ് സിനിമകളെന്ന് തിരക്കഥാകൃത്ത് ബിലിന് ചന്ദ്രന് പറഞ്ഞു. ഇന്ന് സിനിമകള്‍ പ്രതിസന്ധികള്‍ നേരിടുകയാണെന്ന് തിരുനക്കര മൈതാനിയില്‍ നടക്കുന്ന ദര്‍ശന പുസ്തക മേളയോട് അനുബന്ധിച്ചു സാഹിത്യം,സിനിമ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ചലച്ചിത്രത്തിന്റെ നട്ടെല്ലായ തിരക്കഥയെ സാഹിത്യമായി ഉറപ്പിക്കാന്‍ കഴിയുകയും അതു സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയുമ്പോഴാണ് യഥാര്‍ത്ഥ സിനിമകള്‍ ഉണ്ടാകന്നതെന്ന് ബിപിന്‍ ചന്ദ്രന് കൂട്ടിച്ചേര്‍ത്തു. പഴയ തലമുറയിലെ ചിത്രങ്ങളുടെ തലക്കെട്ടുകളേക്കാള്‍ ഉപരി അവയിലെ പാട്ടുകളും സംഭാഷണങ്ങളുമാണ് യുവതലമുറക്ക് ആസ്വാദ്യകരമായത്. ഈഗാനങ്ങളിലൂടെയാണ് അവര്‍ അവരുടെ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും രൂപം നല്‍കുന്നത്. പഴയകാല ചിത്രത്തിലെ സംവിധായകര്‍ നാടക രംഗത്ത് നിന്നുള്ളവരായതുകൊണ്ടാണ് അവരുടെ ചിത്രങ്ങളിലെ സംഭാഷണത്തില്‍ നാടകീയത കൂടുതല്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിലും സാഹിത്യത്തിലും ഒരുപോലെ ചരിത്രം സൃഷ്ടിച്ച എം.ടി.വാസുദേവന്‍, അടൂര്‍ ഗോപാലകൃഷ്ണന്, ലോഹിതദാസ് എന്നിവരെ ക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു. സാഹിത്യവും സിനിമയും അനുരൂപണത്തിന്റെ സാധ്യതയെക്കുറിച്ച് ഡോ.ജോസ്.കെ.മാനുവല്‍ സംസാരിച്ചു.
തുടര്‍ന്ന് ജയിംസ് കണ്ണിമല എഴുതിയ ‘കളഞ്ഞുപോയ കൊഞ്ഞനങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം എസ്.രതീഷ് നിര്‍വ്വഹിച്ചു. ജോസ്.കെ.മാനുവല്‍, കെ.പി.ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: