തിരുവനന്തപുരം: ആറ്റുകാല്‍ ആശുപത്രിയില്‍ ഇന്നലെ ഉദ്വോഗത്തിന്റെ നിമിഷങ്ങള്‍. അവിടെ ചികിത്സയില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍മാരെ ഏതു നിമിഷവും അറസ്റ്റ് ചെയ്തേക്കാം എന്ന വാര്‍ത്ത പരന്നതോടെ പ്രവര്‍ത്തകരും അവിടെ ഒഴുകിയെത്തി.
രാവിലെ പതിനൊന്ന് മണിയോടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കൗണ്‍സിലര്‍മാരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. കുമ്മനം തിരികെ പോയ ഉടനെ മ്യൂസിയം എസ്ഐ നഹാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയില്‍ എത്തി. കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു പോലീസ്. എന്നാല്‍ കൗണ്‍സിലര്‍മാരുടെ ആരോഗ്യ സ്ഥിതികൂടി കണക്കിലെടുക്കണമെന്ന് ബിജെപി നേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു. അറസ്റ്റിനു നീങ്ങിയ സംഘം പിന്തിരിഞ്ഞ് ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചു. നിലവില്‍ ആശുപത്രിയില്‍ നിന്ന് മാറ്റാവുന്ന അവസ്ഥയല്ലെന്ന് സൂപ്രണ്ട് അറിയച്ചതോടെ പോലീസ് പിന്‍വാങ്ങി. എന്നാല്‍ അറസ്റ്റു ചെയ്യാനെത്തിയ പോലീസ് സംഘത്തെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു എന്ന തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഇതോടെ സ്ത്രീകള്‍ അടങ്ങുന്ന വലിയൊരു സംഘം ആശുപത്രിയില്‍ എത്തിച്ചേര്‍ന്നു.
ഇതിനിടയില്‍ മേയറെ വധിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ കേസെടുത്ത് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്യാന്‍ ഏതു നിമിഷവും പോലീസ് എത്താം എന്ന അഭ്യുഹം പരന്നു. ഇതോടെ രാവിലെ എത്തിയ മാധ്യമ സംഘവും ആശുപത്രിയില്‍ നിലയുറപ്പിച്ചു. കൗണ്‍സിലര്‍മാര്‍ നല്കിയ പരാതിയില്‍ മേയറെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി നേതാക്കള്‍ ഡിജിപിയെ സന്ദര്‍ശിച്ച് ആവശ്യം ഉന്നയിച്ചതോടെ പോലീസ് കുഴങ്ങി. ഒരു പക്ഷം പിടിച്ച് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്താല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്ന വിലയിരുത്തലും സേനയ്ക്കുണ്ടായി. ഇതോടെ തല്ക്കാലം അറസ്റ്റ് നടപടിയില്‍ നിന്ന് പോലീസ് പിന്‍വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: