പേട്ട : കരിക്കകത്തെ അയ്യപ്പതാവളം സിപിഎം ഗുണ്ടകള്‍ ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം. ആക്രമിക്കപ്പെട്ട അയ്യപ്പത്താവളം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. മേയറുടെ അപഹാസ്യത്തിനൊത്ത് പാര്‍ട്ടി അക്രമം അഴിച്ച് വിടുകയാണെന്ന് കുമ്മനം പറഞ്ഞു.
ഭക്തര്‍ക്ക് നല്‍കാനായുളള അന്നത്തിനെ പോലും നിന്ദിച്ച് സ്ത്രീകള്‍ക്കെതിരെയും അക്രമം നടത്തിയ സിപിഎം ഗുണ്ടകളെ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി കരുതിക്കൂട്ടി നടത്തുന്ന ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കളളക്കേസില്‍ കുടുക്കുകയാണെങ്കില്‍ പ്രതിഷേധം ശക്തമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ദേശീയ സമിതിയംഗം വി.മുരളീധരന്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് എന്നിവരും സംഭവസ്ഥലം സന്ദര്‍ശിച്ചു. സിപിഎം ആക്രമണത്തെ തുടര്‍ന്ന് ഇന്നലെ പ്രദേശത്ത് കരിദിനം ആചരിച്ചു. വൈകുന്നേരം
അഞ്ഞൂറോളം പ്രവര്‍ത്തകര്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കരിക്കകം ചാമുണ്ഡീക്ഷേത്രത്തിന് സമീപത്ത് നിന്നു തുടങ്ങിയ പ്രതിഷേധ പ്രകടനം വായനശാല ജംഗ്ഷനില്‍ സമാപിച്ചു. വായനശാല ജംഗ്ഷനില്‍ നടന്ന പ്രതിഷേധ യോഗം ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കീളിമാനൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.എസ്. ശ്യാം, പി.മാധവകുറുപ്പ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ഹിമ സിജി, മഹിള മോര്‍ച്ച കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ജയാ രാജീവ്, ജില്ലാ സമിതിയംഗം ആനയറ ജി.അനില്‍, ഡി.ജി.കുമാരന്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ആര്. തമ്പി എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി. ഡിസിപി ജി.ജയദേവ്, ശംഖുംമുഖം എസി ഷാനിഹാന്‍, പേട്ട സിഐ സുരേഷ് വി.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം പ്രകടന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: