ഇടുക്കി: ദേവികുളം,ഉടുമ്പന്‍ചോല താലൂക്കുകളിലെ കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ ഇടത് സര്‍ക്കാര്‍ പന്താടുന്നു.
കൈയേറ്റമൊഴിപ്പിക്കലിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥരെ പാര്‍ട്ടി പത്രത്തിലൂടെയും നേരിട്ടും അധിക്ഷേപിക്കുന്ന നടപടിയും സിപിഎമ്മിന്റെ ഭാഗത്ത് ഉണ്ടാകുന്നുണ്ട്.
സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ ഭൂമാഫിയ നടത്തുന്ന ഗൂഢപദ്ധതിക്കെതിരെ മൂന്നാര്‍ സ്പെഷ്യല്‍ ഓഫീസിലെ തഹസീല്‍ദാര്‍ എ.ജെ. തോമസ് ശക്തമായ നടപടിയാണ് സ്വീകരിച്ചിരുന്നത്. ഉടുമ്പന്‍ചോല എല്‍എ തഹസീല്ദാറായാണ് ഇദ്ദേഹത്തെ മാറ്റിയിരിക്കുന്നത്. ആര്‍ഡി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ചില ജീവനക്കാരെ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് എന്ന തരത്തില്‍ ചിത്രീകരിക്കുന്നുണ്ട്.
സിപിഎമ്മുകാര്ക്കനുകൂലമായി നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പല ഉദ്യോഗസ്ഥരെയും ജില്ലവിട്ട് സ്ഥലംമാറ്റുമെന്ന ഭീഷണിയുമുണ്ട്. കൈയേറ്റമൊഴിപ്പിക്കാന്‍ റവന്യൂ മന്ത്രി നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടാകുന്ന ഭീഷണി തടയാന്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: