കൊച്ചി: മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിനാല്‍ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന ഹര്‍ജി ഫയലില്‍ സ്വീകരിക്കണോയെന്ന കാര്യം പരിശോധിക്കാന്‍ നവംബര്‍ 30 ന് പരിഗണിക്കാന്‍ മാറ്റി. ഇ. ചന്ദ്രശേഖരന്, കെ. രാജു, പി. തിലോത്തമന്, വി.എസ്. സുനില്‍ കുമാര്‍ എന്നിവര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ആലപ്പി അഷറഫ് നല്കിയ ഹര്‍ജി ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നില്ല.
മുഖ്യമന്ത്രിക്കെതിരായ ഹര്‍ജിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജിയില്‍ നവംബര്‍ 30 ന് അഡ്വക്കേറ്റ് ജനറലിന്റെ വാദം കേള്‍ക്കും. ഇന്നലെ ഹര്‍ജി ഡിവിഷന് ബെഞ്ച് പരിഗണനയ്ക്കെടുത്തപ്പോള്‍ അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി.
സര്‍ക്കാരിനെതിരെ ഒരു മന്ത്രി തന്നെ ഹര്‍ജി നല്കിയ സംഭവവും മന്ത്രിസഭാ യോഗത്തില്‍ നിന്ന് നാല് മന്ത്രിമാര്‍ വിട്ടു നിന്ന സംഭവവും ചൂണ്ടിക്കാട്ടി തിരുവനന്തപുരം നേമം സ്വദേശി ആര്‍എസ് ശശികുമാര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: