വരന്തരപ്പിള്ളി : അങ്ങാടി ലക്ഷംവീട് കോളനിയിലെ 46 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച് നല്കിയ ഒന്‍പത് വീടുകളിലായി താമസിക്കുന്നത് 18 കുടുംബങ്ങള്‍. പച്ച ഇഷ്ട്ടികയില്‍ നിര്‍മ്മിച്ച വീടുകള്‍ കാലപ്പഴക്കത്തില്‍ ഏതുനിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്.
ഒരു വീടിനെ രണ്ടാക്കി മാറ്റിയ ശേഷം ഓരോ കുടുംബങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്തിരിക്കുന്നത്. ഒരു മുറിയും, അടുക്കളയും, ഹാളും മാത്രമാണ് ഓരോ വീടിനും ഉള്ളത്. മുറിയുടെയും അടുക്കളയുടേയും ചുവരുകള്‍ക്ക് പാതി ഉയരമാണുള്ളത്. അടച്ചുറപ്പില്ലാത്ത വാതിലുകളും, വിണ്ടുനില്ക്കുന്ന ചുവരുകളും, ചിതലരിച്ച് നിലംപൊത്താറായ മേല്‍ക്കൂരയും കുടുംബങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. പിഞ്ചുകുഞ്ഞുങ്ങളടക്കം അഞ്ചിലേറെ പേരാണ് ഇടുങ്ങിയ ഒറ്റമുറി വീടിനുള്ളില്‍ ദുരിതമനുഭവിക്കുന്നത്. ചോര്‍ന്നൊലിക്കുന്ന വീട് അറ്റകുറ്റപണികള്‍ നടത്താന്‍ നിവൃത്തിയില്ലാതെ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂര മറച്ചിരിക്കുകയാണ്.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ അധികാരികളുടെ സഹായത്തിനായി പലതവണ സമീപിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപമുണ്ട്. പുതിയ വീടിനായി ഗ്രാമസഭകളില്‍ അപേക്ഷകള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല. കിടക്കാന്‍ ഇടമില്ലാതെ കുടുംബാംഗങ്ങള്‍ വീടിനോട് ചേര്‍ന്ന് താത്ക്കാലികമായി മറച്ചുകെട്ടിയ സ്ഥലത്താണ് അന്തിയുറങ്ങുന്നത്. വൃദ്ധരും രോഗികളും ഉള്‍പ്പടെ നിരവധി പേരാണ് ഈ സാഹചര്യത്തില്‍ കഴിഞ്ഞുകൂടുന്നത്.
കോളനിക്കുള്ളിലെ ശൗചാലയങ്ങളും അടച്ചുറപ്പില്ലാത്ത നിലയിലാണ്. കോളനിക്കുള്ളില്‍ കുടുംബങ്ങള്‍ക്കായി ഒരു കിണര്‍ മാത്രമാണുള്ളത്. വേനലില്‍ കുടിവെള്ളത്തിനായി അലയേണ്ട അവസ്ഥയും.
കുടിവെള്ള പ്രശ്നത്തിനായി പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാസങ്ങളായി പദ്ധതി പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ്.
കാലപ്പഴക്കം ചെന്ന വീടുകള്‍ പൊളിച്ചുനീക്കി പുതിയ വീട് നിര്‍മ്മിച്ചു നല്കാന് അധികൃതര്‍ ഇടപെടണമെന്നും കോളനി നിവാസികള്‍ പറയുന്നു. ആറ് മാസം മുന്‍പ് പഞ്ചായത്ത് അധികൃതര്‍ എത്തി കോളനിക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു പോയതല്ലാതെ തുടര്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്.
എത്രയും വേഗം അധികൃതര്‍ ഇടപ്പെട്ട് വേണ്ട നടപടികള്‍ എടുക്കണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: