കഞ്ഞിക്കുഴി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി കോടികള്‍ തട്ടിയ സംഭവത്തില്‍ കഞ്ഞിക്കുഴിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇവിടെ നിന്ന് രണ്ട് പേരില്‍ നിന്നായി 3,22,000 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. പഴയരിക്കണ്ടം സ്വദേശികളായ കല്ലുംതൊട്ടിയില്‍ അനീഷ് ജോസഫ്, ഇയാളുടെ ബന്ധു തൊണ്ടിപ്പറമ്പില്‍ ജിജോ തോമസ് എന്നിവര്‍ക്കാണ് പണം നഷ്ടപ്പെട്ടത്. അടിമാലിയിലെ അക്സല്‍ അലയന്‍സ് എന്ന സ്ഥാപനം വഴിയാണ് ജോലി തട്ടിപ്പ് നടത്തിയത്. ഈ ഓഫീസില്‍ നേരിട്ടും ബാങ്ക് വഴിയുമാണ് പണം കൈമാറിയത്.
വിസ ലഭിക്കാതെ വന്നതോടെ ഇരുവര്‍ക്കും 30000 രൂപ വീതം തിരികെ നല്‍കിയിരുന്നു. ബാക്കിയുള്ള 161000 രൂപ വീതം തിങ്കളാഴ്ച മടക്കി നല്‍കാമെന്ന് എഗ്രിമെന്റും ഉണ്ടാക്കിയിരുന്നു. ഇത് ലഭിക്കാതെ വന്നതോടെയാണ് ഇരുവരും പരാതിയുമായി എത്തിയത്.
സംഭവത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്ന് കഞ്ഞിക്കുഴി എസ്ഐ പറഞ്ഞു. അടിമാലിയില്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ ഇന്നലെ അഞ്ച് പ്രതികള്‍ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: