ഹരിപ്പാട്: നഗരസഭാ പരിധിയില്‍ കയറ്റിറക്ക് ജോലി ചെയ്തുവരുന്ന ബിഎംഎസ് തൊഴിലാളികളെ ഹരിപ്പാട് എസ്ഐ മര്‍ദ്ദിച്ചതായി പരാതി. നങ്ങ്യാര്‍കുളങ്ങരയിലെ മണല്‍മാഫിയയുടെ പരാതിയിന്മേല് വ്യക്തമായ അന്വേഷണം നടത്താതെ തൊഴിലാളികളെ മര്‍ദ്ദിക്കുകയും ലോക്കപ്പിലിടുകയും ചെയ്തതായി ബിഎംഎസ് ആരോപിച്ചു.
ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകളും മറ്റും ബലമായി പിടിച്ചുവാങ്ങി അസഭ്യം പറയുകയും ചെയ്തു. സ്റ്റേഷനില്‍ ഉണ്ടായിരുന്ന പോലീസുകാരന് ലോക്കപ്പിലടച്ച തൊഴിലാളികളില്‍ ചിലരുടെ അടിവയറ്റില്‍ ഇടിച്ചതായും പരാതിയുണ്ട്.
ഹരിപ്പാട് സിഐ ഇടപെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികളെ വിട്ടയച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. എസ്ഐ രതീഷ് ഗോപിക്കെതിരെ നിരപരാധികളെ മര്‍ദ്ദിക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: