തിരുവനന്തപുരം: സങ്കീര്‍ണമായ ഹൃദയരോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതിയുടെ സേവനത്തെ ജനകീയമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രാജ്യത്താദ്യമായാണ് വെബ്സൈറ്റ് രജിസ്ട്രേഷന് ഉപയോഗിച്ച് ഇത്തരത്തിലൊരു സൗജന്യ ഹൃദയശസ്ത്രക്രിയാ സംവിധാനം നടത്തുന്നത്. സംസ്ഥാനസര്‍ക്കാരും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രമവുമാണ് ഫണ്ട് നല്‍കുന്നത്.
രോഗം നിര്‍ണയിച്ചാല്‍ രക്ഷിതാക്കള്‍ വൃശറ്യമാ.ശി എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അത്യാഹിതസ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറും ശസ്ത്രക്രിയയ്ക്ക് ഒഴിവുള്ള ആശുപത്രികളില്‍ കുഞ്ഞിനെ പ്രവേശിപ്പിക്കാനാകും. കുട്ടികളുടെ ഹൃദയശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രികളായ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തിരുവനന്തപുരം, കോട്ടയം ഗവ. മെഡിക്കല്‍ കോളേജ്, കൊച്ചി അമൃതആശുപത്രി, ആസ്റ്റര്‍ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് ഹൃദ്യം പദ്ധതി പ്രകാരം ചികിത്സ ലഭ്യമാകുക.
സൗജന്യമായി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉടന്കുട്ടിയുടെ പേരില്‍ രജിസ്റ്റര്‍ നമ്പര്‍ ലഭിക്കും. ഇതുതന്നെയായിരിക്കും കുട്ടിയുടെ കേസ് നമ്പറും. എല്ലാ ഫോമുകളും പൂരിപ്പിച്ചശേഷം ജില്ലാഓഫീസര്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി സാക്ഷ്യപ്പെടുത്തി രോഗത്തിന്റെ സ്വഭാവമനുസരിച്ച് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ചികിത്സാസേവനം എത്രയും വേഗം ലഭ്യമാക്കിയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: