അടിമാലി: കല്ലാര്‍കുട്ടി ഡാമില്‍നിന്ന് നേര്യമംഗലം പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണല്‍ മുഖത്തെ ഇന്ടേക്ക്ഷട്ടര് പൊട്ടിവീണു. ഇതേത്തുടര്‍ന്ന് പന്നിയാര്‍, ചെങ്കുളം, നേര്യമംഗലം പവ്വര്ഹൗസുകളിലെ വൈദ്യുതി ഉത്പാദനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു.
ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ബോര്‍ഡിനുണ്ടാവുക. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. താങ്ങിനിര്‍ത്തിയിരുന്ന പഴക്കമുള്ള തുരുമ്പിച്ച ഇരുമ്പുവടം പൊട്ടി ഷട്ടര്‍ ഡാമിലേക്ക് വീഴുകയായിരുന്നു.
ഇതോടെ ടണല്‍ വഴിയുള്ള വെള്ളമൊഴുക്കും നിന്നു. രാത്രിയില്‍ തന്നെ ഷട്ടര്‍ പുന:സ്ഥാപിക്കാനുള്ള ജോലികള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇന്നലെ രാവിലെ പണി ആരംഭിച്ചിട്ടുണ്ട്. എമര്‍ജന്‍സി ഷട്ടര്‍ ഇളക്കി തകരാറിലായ ഷട്ടറിന് സമീപം വച്ച് പുതിയ വടമിട്ട് ഷട്ടര്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമമാണ് നടത്തിയത്.
പണികള്‍ നീളുന്നതോടെ ദിവസങ്ങളോളം വൈദ്യുതി ഉത്പാദനവും നിലയ്ക്കും. ഇതു വഴി ലക്ഷങ്ങളുടെ നഷ്ടമാണ് ബോര്‍ഡിനുണ്ടാവുക. പന്നിയാറില്‍ 35 മെഗാവാട്ട്, ചെങ്കുളം 48 മെഗാവാട്ട്, നേര്യമംഗലം 77.5 മെഗാവാട്ട് എന്നിങ്ങനെയാണ് ഈ പവ്വര്‍ സ്റ്റേഷനുകളിലെ വൈദ്യുതി ഉത്പാദനം. പള്ളിവാസലില്‍ മാത്രമാണ് ഉത്പാദനം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: