പയ്യന്നൂര്‍: ഹക്കീംവധക്കേസില് അറസ്റ്റിലായ നാല് പ്രതികളെയും വീണ്ടും ശാസ്ത്രീയ പരിശോധനക്ക് വിധേയരാക്കാന്‍ സിബിഐ തിരുമാനിച്ചു. കഴിഞ്ഞ ദിവസം പ്രതികളിലൊരാളുടെ വിദേശയാത്ര സംബന്ധമായ കാര്യങ്ങള്‍ കോടതിയുടെ പരിഗണനയില്‍ വന്നപ്പോഴാണ് സിബിഐ സംഘം കോടതിയില്‍ ഇക്കാര്യം ബോധിപ്പിച്ചത്. കൊറ്റിയിലെ കുനിവില്ല കിഴക്കേപുരയില്‍ അബ്ദുള്‍ നാസര്‍ (53), ഏലാട്ട് അബ്ദുള്‍സലാം (72), ഫാസില്‍ മന്‍സിലില്‍ ഇസ്മായില്‍ (42), പുഞ്ചക്കാട്ടെ ലോറി ഡ്രൈവര്‍ എ.പി.മുഹമ്മദ് റഫീഖ് (43) എന്നിവരെയാണ് ഹക്കീം വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ അറസ്റ്റ് ചെയ്തത്.
ഇതില്‍ തനിക്ക് വിദേശത്തേക്ക് പോകാനായി പാസ്പോര്‍ട്ട് വിട്ടുതരണമന്നാവശ്യപ്പെട്ട് ഇസ്മയില്‍ കോടതിയെ സമീപച്ചപ്പോഴാണ് സിബിഐ വിശദമായ പരിശോധന നടത്തേണ്ട കാര്യം കോടതിയെ അറിയിച്ചത്. നാര്‍ക്കോ അനാലിസിസ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്താന്‍ ബാക്കിയുള്ളതിനാല്‍ വിദേശയാത്രക്ക് പാസ്പോര്‍ട്ട് വിട്ടുകൊടുക്കരുതെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
പ്രതികള്‍ റിമാന്റിലായപ്പോള്‍ എറണാകുളം, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍വെച്ച് നാര്‍ക്കോ അനാലിസിസ് ബ്രെയിന്‍ മാപ്പിങ്ങ്, പോളിഗ്രാഫ് എന്നീ പരിശോധനകള്‍ നടത്തിയിരുന്നുവെങ്കിലും കൂടുതല്‍ തെളിവെടുപ്പിനായി നാര്‍ക്കോ അനാലിസിസ് ചെയ്യണമെന്നാണ് സിബിഐ നിലപാട്.
ഇത്തവണ മികച്ച സൗകര്യങ്ങളുള്ള മുബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ ലാബുകളിലായിരിക്കും പരിശോധന നടത്തുക. 2014 ഫെബ്രൂവരി 10ന് രാവിലെയാണ് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന തെക്കേ മമ്പലത്തെ ഹക്കീമിന്റെ മൃതദേഹം പള്ളിവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും പ്രത്യേക അന്വേഷണ സംഘവും ക്രൈംബാഞ്ചും നടത്തിയ അന്വേഷണങ്ങള്‍ക്കുശേഷമാണ് കേസ് സിബിഐ ഏറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: