പയ്യന്നൂര്‍: രാജധാനി ഗോള്‍ഡിന്റെ പയ്യന്നൂര്‍ ഷോറൂമില്‍ നടന്ന നിക്ഷേപ തട്ടിപ്പ് ഇടപാടുകാരില്‍ അങ്കലാപ്പിന് കാരണമായി. സ്വര്‍ണ്ണ നിക്ഷേപം നടത്തിയ നൂറുകണക്കിന് ആള്ക്കാര് ഷോറൂമില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയിരുന്നു. ആഴ്ചകളായി ഷോറൂം അടച്ചിട്ടതോടെയാണ് നിക്ഷേപകര്‍ അങ്കലാപ്പിലായത്. ലക്ഷങ്ങളുടെ സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയാണ് രാജധാനി ആവിഷ്കരിച്ചിരുന്നത്. ബാങ്ക് പലിശയില്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് വ്യാമോഹിപ്പിച്ച് 10 മുതല്‍ 50 വരെ പവന് സ്വര്‍ണ്ണങ്ങള്‍ നിക്ഷേപിച്ചവര്‍ ഈ മേഖലയില്‍ നിരവധിയുണ്ട്. ഇതിനു പുറമെ കോടികളുടെ സ്വര്‍ണ്ണം നിക്ഷേപിച്ചവര്‍ വേറെയുമുണ്ട്.
പെരുമ്പയിലെ ഒരു പ്രവാസി അഞ്ച് കോടി രൂപയുടെ സ്വര്‍ണ്ണം നിക്ഷേപിച്ചതായാണ് സൂചന. ചെറുകിട നിക്ഷേപക്കാരാണ് ഇപ്പോള്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുള്ളത്. എന്നാല്വന്കിട നിക്ഷേപകര്‍ ഇതുവരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. പരാതിയുമായി ചെന്നാല്‍ പണത്തിന്റെ ഉറവടം വെളിപ്പെടുത്തേണ്ടിവരുമെന്ന ഭീതിമൂലം പലരും മധ്യസ്ഥന്മാര്മുഖേന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: