തലശ്ശേരി: എടക്കാട് പോലീസ് പരിധിയിലെ മുഴപ്പിലങ്ങാട് കുളം കടവ് റോഡിലുള്ള മുത്തപ്പന് ക്ഷേത്രപരിസരത്തെ കക്കുറ്റി കുന്നിടിക്കാനുള്ള ശ്രമം ഇന്നലെ കാലത്ത് ഒരു സംഘം ദേശവാസികള്‍ തടഞ്ഞു. പരിസരത്ത് താമസിക്കുന്ന 50 ഓളം കുടു:ബങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാണെന്നും മഴക്കാലത്ത് മണ്ണിടിഞ്ഞ് നാശമുണ്ടാവുന്നത് ആവര്‍ത്തിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. കക്കുറ്റിമല താഴെ പരിസ്ഥിതി സംരക്ഷണ ജനകീയ സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്. സംഘര്‍ഷ വിവരമറിഞ്ഞ് എടക്കാട് പോലീസും പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പെടെയുള്ള നേതാക്കളും തഹസില്‍ദാരും സ്ഥലത്തെത്തിയിരുന്നു. തഹസില്‍ദാര്‍ ഇടപെട്ട് കുന്നിടിക്കല്‍ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചു.
കൂടക്കടവിലെ ഷഹനാസില്‍ പി.പി.ജമാലുദ്ദീന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നത്. കുന്നില്‍ നിന്നും 15 മീറ്റര്‍ അകലെ വീട് വയ്ക്കാനുള്ള അനുമതിയുടെ ബലത്തിലാണ് കുന്നിടിച്ച് നിരത്തി വില്ല പണിയാന്‍ ശ്രമം നടത്തുന്നതെന്നാണ് ജനകീയ സമിതിയുടെ ആരോപണം. റിയല്‍ എസ്റ്റേറ്റ് ലോബിയുടെ തന്ത്രമാണിതെന്നും സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ വീട് നിര്‍മ്മിക്കാനായി കുന്നിന് ചരുവിലെ മണ്ണ് നീക്കാനുള്ള അനുമതി ആര്.ഡി.ഒ, ജിയോളജി വകുപ്പ്, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ജമാലുദ്ദീന്‍ പറയുന്നു. ഇതിന്റെ രേഖകളും ഇദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: