പുനലൂര്‍: ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി മേലെ പറമ്പില്‍ വീട്ടില്‍ റാണാ പ്രതാപ് 2011 മാര്‍ച്ച് 26ന് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസ് അന്വേഷണച്ചുമതല എഡിജിപി സന്ധ്യയ്ക്ക് നല്കി കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി.
കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റാണാപ്രതാപിന്റെ പിതാവ് സുധീന്ദ്രപ്രസാദ് ഹൈക്കോടതിയെ സമീച്ചതിന്റെ അടിസ്ഥാനത്തിലാണ് സന്ധ്യയ്ക്ക് അന്വേഷണച്ചുമതല നല്‍കിയത്. എസ്എസ്എല്‍സിയുടെ അവസാനപരിക്ഷ കഴിഞ്ഞിറങ്ങി നാലു സഹപാഠികളുമായി നഗരത്തിലെ ബേക്കറിയില്‍ കയറി ജ്യൂസിന് ഓര്‍ഡര്‍ നല്‍കിയിരിക്കവെ റാണാപ്രതാപ് പെട്ടെന്ന് പിടഞ്ഞുവീണ് രണ്ടു മിനിറ്റിനുള്ളില്‍ മരണപ്പെടുകയായിരുന്നു. ഈ സമയം കൂടെ ഉണ്ടായിരുന്ന രണ്ടു സഹപാഠികള്‍ അവിടെ നിന്ന് ഓടിപ്പോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് സംശയമുയര്‍ന്നത്.
റാണപ്രതാപ് പിടഞ്ഞുവീണ സമയത്ത് ഓടിപ്പോയ രണ്ടു പേര്‍ക്കും റാണായുടെ വീട്ടുകാരുമായി നിരവധി സിവില്‍- ക്രിമിനല്‍ കേസുകള്‍ ഉണ്ടായിരുന്ന അയല്‍വാസിയും അമേരിക്കന്‍ മലയാളിയും പസ്റ്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആളുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.
ഇതാണ് ഇതൊരു ആസൂത്രിത കൊലപാതകമെന്ന് സംശയിക്കാന്‍ പ്രധാന കാരണം. ഈ സംഭവത്തിനു ശേഷം അമേരിക്കന്‍ മലയാളി പുനലൂരില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. റാണാ പിടഞ്ഞു വീണപ്പോള്‍ കൂടെ ഉണ്ടായിട്ടും രക്ഷിയ്ക്കാതെ ഓടിപ്പോയ സഹപാഠികളുടെ കുടുംബത്തിന് ഈ സംഭവശേഷം വന്‍സാമ്പത്തിക ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തങ്ങള്‍ തന്നെ അന്വേഷിച്ച് കണ്ടെത്തിക്കൊള്ളാമെന്ന ക്രൈംബ്രാഞ്ച് വാദത്തില്‍ കോടതി അതുതള്ളുകയാണ് ഉണ്ടായത്.
അഞ്ചു വര്‍ഷത്തിനു ശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മൂന്നാമത് നല്കിയ ഹര്‍ജിയിലാണ് എഡിജിപി ഡോ.സന്ധ്യക്ക് ചുമതല നല്കി ഹൈക്കോടതി ഉത്തരവായത്. ഹര്‍ജിക്കാരനു വേണ്ടി അഡ്വ ‘ജയപ്രദീപാണ് ഹൈക്കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: