പാരിപ്പള്ളി: അനധികൃതമായി ടണ്‍കണക്കിന് മണ്ണ് കടത്താന്‍ മാഫിയ നടത്തുന്ന തന്ത്രങ്ങള്‍ പോലീസ് കണ്ടെത്തി. ദിവസങ്ങളായി പാരിപ്പള്ളി എസ്ഐ രാജേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് തന്ത്രങ്ങള്‍ കണ്ടെത്തിയത്.
ഡിസ്കോപെന് എന്നയിനം പേന ഉപയോഗിച്ച് എഴുതിയ പാസാണ് പോലീസ് പിടിച്ചെടുത്തത്. തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തിയ പാസ് പക്ഷേ ചൂടാക്കിയാലോ വെയിലത്ത് വച്ചാലോ അക്ഷരങ്ങള്‍ മായും. ഇതുവഴി വീണ്ടും അതേ പാസ് ഉപയോഗിച്ച് നിരവധി ലോഡാണ് മണ്ണ് മാഫിയ കടത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ രണ്ട് ദിവസം മാത്രമായി പത്തിലധികം ലോറികളാണ് വ്യാജപാസുമായി പാരിപ്പള്ളി പൊലീസ് പിടികൂടിയത്.
മൂന്ന് ദിവസം മുമ്പ് കുളമടയില്‍ നടത്തിയ വാഹനപരിശോധനയില്‍ കായംകുളം കെഎസ്ഇബിയുടെ നിര്‍മാണമെന്ന് രേഖപ്പെടുത്തിയ പാസുമായി പോയ ലോറി അഡിഷണല്‍ എസ്ഐ ഗിരീശന്റെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. പരിശോധനയില്‍ കെഎസ്ഇബിയുടെ നിര്‍മ്മാണം നടക്കുന്നില്ലെന്ന് കണ്ടെത്തുകയും വ്യാജപാസ് വിതരണം ചെയ്ത തിരുവനന്തപുരം ജിയോളജി ഓഫീസിലെ ജിയോളജിസ്റ്റ് പാരിപ്പള്ളി കാറ്റാടിമുക്ക് സ്വദേശി ഷോണിനെ(47) അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ചാത്തന്നൂര്‍ എസിപി ജവഹര്ജനാര്ദിന്റെ നേതൃത്വത്തില്‍ ജിയോളജി ഓഫീസില്‍ നടന്ന പരിശോധനയില്‍ വിദേശത്തുള്ള പത്ത് വയസുകാരിയുടെ പേരിലും പാസ് നല്‍കിയാതായി ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് വാഹനപരിശോധന ശക്തമാക്കിയത്. തട്ടിപ്പിന് പിന്നിലുള്ളവരെ കണ്ടെത്താനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: