ന്യൂദല്‍ഹി : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാക് ചാരസംഘടനയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് . പ്രധാനമന്ത്രി നരേന്ദ്രമോദി , വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് , ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ക്കൊപ്പം ഭീകര സംഘടനകള്‍ ലക്ഷ്യമിടുന്നവരില്‍ യോഗി ആദിത്യനാഥും ഉണ്ടെന്നുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തു വന്നത് .
2008 ല്‍ അസംഗഡിലേക്കുള്ള യാത്രാമദ്ധ്യേയും യോഗി ആദിത്യനാഥ് ആക്രമിക്കപ്പെട്ടിരുന്നു. അസംഗഡില്‍ നിന്ന് അഹമ്മദാബാദ് സ്ഫോടനക്കേസിലെ പ്രതി അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നടത്താന്‍ നിശ്ചയിച്ച ഭീകര വിരുദ്ധ റാലിയില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു യോഗിക്കെതിരെ വധശ്രമം നടന്നത് .
അസംഗഡിലേക്ക് നാല്‍പ്പത് വാഹനങ്ങളിലായി യാത്ര തിരിച്ച യോഗി ഏഴാമതായി വന്ന എസ് യുവിയിലായിരുന്നു യാത്ര ചെയ്തത് . വാഹനവ്യൂഹം തകിയയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം . നാലു ഭാഗത്തു നിന്നും വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണം നടന്നത് .
അതിശക്തമായ കല്ലേറും പെട്രോള്‍ ബോംബേറുമാണ് ഉണ്ടായത് . യോഗിയെ തിരക്കി എസ് യുവിക്കടുത്തെത്തിയ അക്രമികള്‍ക്ക് പക്ഷേ അദ്ദേഹത്തെ കണ്ടെത്താനായില്ല . തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് ഉണ്ടായത് . പോലീസ് വെടിവെപ്പ് നടത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം അവസാനിച്ചത് .
ഇടയ്ക്ക് റെസ്റ്റ് ഹൗസില്‍ വിശ്രമിക്കുന്നതിനിടെ യോഗി ആദിത്യനാഥ് ആദ്യ വാഹനത്തിലേക്ക് മാറിയിരുന്നു . അക്രമം നടന്ന ഉടന്‍ തന്നെ ആദ്യ ആറുവാഹനങ്ങള്‍ പെട്ടെന്ന് തന്നെ ഓടിച്ച് രക്ഷപ്പെട്ടിരുന്നു. ഏഴാമത്തെ വാഹനത്തില്‍ യോഗി ഉണ്ടെന്ന് തെറ്റിദ്ധരിച്ച് അക്രമികള്‍ ആ വാഹനത്തിന് നേരേയാണ് അക്രമം നടത്തിയത് .
ഞായറാഴ്ച പുറത്തിറങ്ങുന്ന ”യോഗി ആദിത്യനാഥ് : ദ റൈസ് ഓഫ് എ സാഫ്രോണ്‍ സോഷ്യലിസ്റ്റ് ‘ എന്ന പുസ്തകത്തിലാണ് യോഗിയുടെ ജീവിതത്തെപ്പറ്റിയും അദ്ദേഹം നേരിട്ട ആക്രമണത്തെപ്പറ്റിയും വിശദമായി വിവരിച്ചിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: