വര്‍ക്കല: ദി വീക്ക് മാഗസിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യ ബസ്റ്റ് ഹോസ്പിറ്റല്‍ സര്‍വെയില്‍ തിരുവനന്തപുരം റീജ്യണില്‍ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍മിഷന്‍ ആശുപത്രിക്ക് ഏഴാം സ്ഥാനം ലഭിച്ചു. ഇതിനോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം വി. ജോയി എംഎല്‍എ ഉദ്ഘടനംചെയ്തു. സ്വാമി അമേയാനന്ദ അധ്യക്ഷത വഹിച്ചു. വര്‍ക്കല കഹാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ ഡിബിന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, ഡോ പ്രശാന്തന്, ഡോ ജോഷി, പിആര്‍ഒ സുനില്‍ എന്നിവര്‍ സംസാരിച്ചു.
1924ല്‍ ശ്രീനാരായണഗുരുദേവന്‍ സ്കൂള്‍ ആരംഭിക്കുന്നതിനായി ഭൂമി നോക്കാന്‍ ആദ്യം വന്നത് ഇന്ന് ആശുപത്രി നില്ക്കുന്ന സ്ഥലത്താണ്. ഇവിടം സ്കൂളിന് പറ്റിയതല്ലെന്നും ആതുരാലയത്തിന് പറ്റിയതാണെന്നും ഗുരുദേവന് പറയുകയുണ്ടായി. ഈ സങ്കല്പം നടപ്പാക്കാന്‍ കഴിഞ്ഞത് 1964ല്‍ പി.എന്‍. നാരായണന് ഡോക്ടറിലൂടെയാണ്. അന്ന് ഉദ്ഘാടനം ചെയ്തത് ഇളയരാജ മാര്‍ത്താണ്ഡവര്‍മയും. അന്ന് ദേവസ്വം ബോര്‍ഡ് നല്കിയ ഗ്രാന്റ് കൊണ്ടാണ് ദേവസ്വം വാര്‍ഡ് സ്ഥാപിച്ചത്. ജില്ലയില്‍ ആദ്യമായി മോണിറ്റര്‍ ഉള്‍പ്പെടെയുള്ള ഐസിസി യൂണിറ്റ് ആരംഭിച്ചതും ശ്രീനാരായണ മെഡിക്കല്മിഷനിലാണ്. ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു. അതോടനുബന്ധിച്ച് ജനറല്‍ നഴ്സിംഗ്, ഹെല്‍ത്ത് വര്‍ക്ക് എന്നിവയും ആരംഭിച്ചു. ഇന്ന് എംഎസ്സി ഉള്‍പ്പെടെ അഞ്ച് നഴ്സിംഗ്കോഴ്സുകളും സ്കൂളും ആശുപത്രിയോടനുബന്ധിച്ചുണ്ട്. ശിവഗിരിമഠത്തിലെ സ്വാമി അമേയാനന്ദയാണ് ആശുപത്രിയുടെ സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: