തിരുവനന്തപുരം: കൗണ്‍സില്‍ യോഗത്തിലെ സംഘര്‍ഷത്തില്‍ നാണംകെട്ട് കള്ളക്കേസുമായി സിപിഎം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിജെപി അംഗം ലക്ഷമിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ദേശീയ പട്ടികജാതികമ്മീഷന്‍ തെളിവെടുപ്പിന് വന്നതിലെ ജാള്യതമറയ്ക്കാന്‍ ബിജെപി അംഗങ്ങളുടെ പേരില്‍ വ്യാജപരാതി. പട്ടിക വിഭാഗത്തില്‍പ്പെട്ട സിപിഎം കൗണ്‍സിലര്‍മാരായ സിന്ധുശശിയെയും പൂങ്കുളം സത്യനെയും ബിജെപി അംഗങ്ങള്‍ മര്‍ദ്ദിച്ചതായി ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ. ശ്രീകുമാര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും സംസ്ഥാന എസ്സി/എസ്ടി കമ്മീഷനും ദേശീയ പട്ടികജാതികമ്മീഷനും പരാതി നല്കി. കഴിഞ്ഞ 20ന് സിന്ധുശശിയെ പാളയത്തു വച്ചും പൂങ്കുളം സത്യനെ ആറ്റുകാല്‍ പരിസരത്ത് വച്ചും ജാതിപ്പേരു പറഞ്ഞ് അസഭ്യം വിളിച്ചുവെന്നാണ് പരാതി. ബിജെപി അംഗങ്ങളായ കരമന അജിത്, തൃക്കണ്ണാപുരം അനില്‍കുമാര്‍, കമലേശ്വരം ഗിരി, ജി.എസ്. മഞ്ജു, സിമിജ്യോതിഷ് എന്നിവര്‍ക്കെതിരെയാണ് പരാതി. മേയറുടെയും സിപിഎമ്മിന്റെയും കപടനാടകം പൊളിയുമെന്ന് ഉറപ്പായതോടെയാണ് മൂന്നാംകിട രാഷ്ട്രീയക്കളിയുമായി സിപിഎം രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: