മട്ടന്നൂര്‍: മട്ടന്നൂരിലെ ഭൂമിതട്ടിപ്പിന്റെ സൂത്രധാരന്മാര് അറസ്റ്റില്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ കോടികള്‍ വിലമതിക്കുന്ന സ്ഥലം തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ രണ്ടു പേരെ മട്ടന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
മുഖ്യസൂത്രധാരനായ കാസര്‍ഗോഡ് ഹോര്‍ഡ് ദുര്‍ഗിലെ ലക്ഷ്മി നഗറില്‍ കുന്നുമ്മല്‍ വീട്ടില്‍ അബ്ദുള്‍ റസാഖ് (53) എന്ന ചിറാക്കുട്ടി റസാഖ്, ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പണ്ഡിറ്റ് നിവാസില്‍ അനില്‍ രാഘവന് (53) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ കെ.രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ എഎസ്ഐ വിനോദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.പി.സജീഷ്, രതീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. അനില്‍ രാഘവനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തു വച്ചും അബ്ദുള്‍ റസാഖിനെ കാഞ്ഞങ്ങാട് വച്ചുമാണ് പിടികൂടിയത്.
പ്രവാസി വ്യവസായിയും കണ്ണൂര്‍ കണ്ണപുരം സ്വദേശിയുമായ വി.വി.മോഹനന്റെ ഉടമസ്ഥതയിലുള്ള കീഴല്ലൂര്‍ പഞ്ചായത്തിലെ നാഗവളവ് എളമ്പാറ ക്ഷേത്രത്തിനടുത്ത് വിമാനത്താവള മതിലിനോടു ചേര്‍ന്നു കിടക്കുന്ന റി സര്‍വേ 81/2 ല്‍പ്പെട്ട 50 സെന്റ് സ്ഥലമാണ് വ്യാജ രേഖ ചമച്ച് തട്ടിയെടുത്തത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടു കാസര്‍ഗോഡ് പാണത്തൂരിലെ മാവുങ്കാല്‍ കുന്നില്‍ വീട്ടില്‍ എം.കെ.മുഹമ്മദ് ഹാരിഫി (39) നെ നേരത്തെ മട്ടന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
സ്ഥല ഉടമ മോഹനാണെന്ന വ്യാജനേ അനില്‍ രാഘവനാണ് ഭൂമി തട്ടിപ്പ് നടത്തിയത്. വിദേശത്തുള്ള മോഹനന്റെ സ്വത്ത് വിവരങ്ങളും മറ്റും അനില്‍ രാഘവന് നല്കി ഭൂമി തട്ടിയെടുക്കാന്‍ നേതൃത്വം നല്‍കിയത് അബ്ദുള്‍ റസാഖാണെന്ന് പോലീസ് പറഞ്ഞു. അനില്‍ രാഘവനാണ് മോഹനന്റെ ഐഡി കാര്‍ഡും മറ്റു രേഖകളും വ്യാജമായി നിര്‍മിച്ചും ഫോട്ടോയില്‍ കൃത്രിമം കാണിച്ചും സ്ഥലം തട്ടിയെടുത്തത്. സ്ഥല ഉടമ മോഹനന്റെ െ്രെഡവറായിരുന്നു അബ്ദുള്‍ റസാഖ്. മോഹനന്റെ ഉടമസ്ഥതയിലുള്ള തട്ടിയെടുത്ത 50 സെന്റിന് പുറമെ എളമ്പാറയിലുള്ള 70 സെന്റും കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപത്തുള്ള 31 സെന്റ് സ്ഥലവും തട്ടിയെടുക്കാനുള്ള പ്രാരംഭനടപടികള്‍ നടത്തി വരുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്. അറസ്റ്റിലായ ഇരുവരെയും ബുധനാഴ്ച മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: