കൊച്ചി: നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യം വ്യക്തികള്‍ പൂഴ്ത്തിവച്ചിരിക്കുന്ന പണം ബാങ്കുകളില്‍ എത്തിക്കുകയായിരുന്നുവെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ 160-ാം വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലര്‍ അച്ചടിച്ചിറക്കിയ പണമെല്ലാം ബാങ്കില്‍ എത്തിയല്ലോ എന്ന് നോട്ടു നിരോധനത്തെ വിമര്‍ശിക്കുന്നുണ്ട്. അതു തന്നെയായിരുന്നു നോട്ട് നിരോധനത്തിന്റെ ലക്ഷ്യം. ഇങ്ങനെ ബാങ്കുകളില്‍ ശുചിമുറിയിലും കിടപ്പുമുറിയിലും പൂഴ്ത്തിവച്ചിരുന്ന പണവും എത്തിയിട്ടുണ്ടെന്നു മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയതായി 58 ലക്ഷം പേര് ആദായ നികുതി കൊടുക്കുന്നവരുടെ പട്ടികയിലേക്കു എത്തിയതും നോട്ടുനിരോധനത്തിനു ശേഷമാണ്. നിരോധനം ശരിയായിരുന്നോ എന്നതു സംബന്ധിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരട്ടെ. സ്വകാര്യ ബിസിനസ് സംരംഭങ്ങളെ സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കണം. ആദ്യം സമൂഹത്തില്‍ വേണ്ടതു സമാധാനമാണ്. എങ്കില്‍ മാത്രമേ പുരോഗതിയുണ്ടാകൂ. മതത്തേക്കാള്‍ സംസ്കാരത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: