ആലപ്പുഴ: പടയൊരുക്കവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്ര ഇന്ന് ആലപ്പുഴ ജില്ലയിലെത്തുമ്പോള്‍ വിവാദമായ പോലീസ് നിയമന തട്ടിപ്പ് കേസ് വീണ്ടും ചര്‍ച്ചയാകുന്നു. ഇടതു വലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ നേര്‍സാക്ഷ്യമാണ് കേസ്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസ് ആരോപണ വിധേയമായ ഈ കേസിന്റെ അന്വേഷണം ഇടതു സര്‍ക്കാരിന്റെ കാലയളവിലും അട്ടിമറിച്ചു. ചെന്നിത്തലയുടെ അടുപ്പക്കാരനായ യൂത്ത്കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായതോടെയാണ് അന്വേഷണം നിലച്ചത്.
ചെന്നിത്തലയുടെ ഓഫീസ് ജീവനക്കാര്‍ക്കും ചില കോണ്‍ഗ്രസുകാര്‍ക്കും തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് മുഖ്യപ്രതിയായ തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ ശരണ്യ(23) കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല.
ചെന്നിത്തലയുടെ ഓഫീസുമായി അടുത്ത ബന്ധമുണ്ടായിരുന്ന, തട്ടിപ്പിന്റെ സൂത്രധാരന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൃക്കുന്നപ്പുഴ പാനൂര്‍ തറയില്‍ വീട്ടില്‍ നൈസലി(27)നെ 2015 നവംബര്‍ അവസാനമാണ് അറസ്റ്റുചെയ്തത്.
പിന്നീട് അന്വേഷണം മുന്നോട്ടു പോയിട്ടില്ല. ചെന്നിത്തലയുടെ ഹരിപ്പാട്ടെ ഓഫീസിലെ നിത്യസന്ദര്‍ശകനായിരുന്നു ഇയാള്‍. നൈസലാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവിധ രേഖകള്‍ ശരണ്യയ്ക്ക് നല്‍കിയത്. ശരണ്യയുടെ അമ്മാവന് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നൈസലും ശരണ്യയുമായി സൗഹൃദത്തിലായത്.
ശരണ്യ ഹരിപ്പാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ നല്കിയ രഹസ്യമൊഴിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഹരിപ്പാട്ടെ ക്യാമ്പ് ഓഫീസിലെത്തി കണ്ടിട്ടുണ്ടെന്നും, മന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു.
യുവാക്കള്‍ക്ക് പോലീസില്‍ ജോലി തരപ്പെടുത്തുന്നതിനായി ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ സീല്‍ പതിച്ച കത്തുകളാണ് ഉപയോഗിച്ചതെന്നും മൊഴിയിലുണ്ടായിരുന്നു. പോലീസിലെ വിവിധ തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ശരണ്യയും ഹരിപ്പാട് സ്വദേശി രാജേഷും കോടികള്‍ തട്ടിയെടുത്തുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: