കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമായേക്കും. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സിനിമാ പ്രവര്‍ത്തകരുടെ യോഗത്തില്‍ മഞ്ജുവാര്യര്‍ വ്യക്തമാക്കിയിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോഴും മഞ്ജു ഇത് ആവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ മൊഴിയായിരിക്കും ദിലീപിന്റെ വിധി നിര്‍ണ്ണയിക്കുക.
സാക്ഷികളില്‍ ചിലര്‍ മൊഴി മാറ്റിയതിനെ തുടര്‍ന്ന് ദിലീപിനെ ഒന്നാം പ്രതിയാക്കാതെ എട്ടാം പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന മഞ്ജുവിന്റെ മൊഴി അതുകൊണ്ടുതന്നെ പ്രസക്തമാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
താനടക്കമുള്ള പലരെയും ഡ്രൈവര്‍മാര്‍ അര്‍ദ്ധരാത്രി വീടുകളില്‍ കൊണ്ടുപോയി ആക്കിയിട്ടുണ്ടെന്നും പക്ഷേ, നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് മഞ്ജുവാര്യര്‍ തുറന്നടിച്ചത്.
മഞ്ജുവിന്റെ ഈ പ്രസ്താവനയെച്ചുറ്റിപ്പറ്റിയായിരുന്നു പിന്നീടുള്ള അന്വേഷണവും. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുള്ള വിരോധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മഞ്ജുവാര്യരില്‍ നിന്ന് പോലീസിന് കിട്ടിയിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ അന്വേഷണസംഘത്തിന്റെ വഴിക്ക് നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: