കുടയത്തൂര്‍: കോളപ്ര കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. സ്കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നത്. ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികളും ഇവരുടെ കെണിയില്‍ പെട്ടതായി നാട്ടുകാര്‍ പറയുന്നു.
അധികൃതരെ നാട്ടുകാര്‍ വിവരമറിയിച്ചിട്ടും കഞ്ചാവ് ലോബിയെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഗ്രാമസഭ യോഗങ്ങളിലും ഈ വിഷയം ചര്‍ച്ചയായിട്ടുണ്ട്. ആസൂത്രിതമായിട്ടാണ് കഞ്ചാവ് ലോബിയുടെ കരുനീക്കങ്ങള്‍. പല വിദ്യാര്‍ത്ഥികളും പഠനത്തില്‍ ശ്രദ്ധ ചെലുത്താതെ വന്നപ്പോഴാണ് അധികൃതരുടെ ശ്രദ്ധയില്‍ ഈ സംഭവം എത്തിയത്.
വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് കൊടുത്തിട്ടും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല എന്നാണ് മാതാപിതാക്കളുടെ പരാതി. വിദ്യാര്‍ത്ഥികളെ ലഹരിക്ക് അടിമകളാക്കുവാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: