ഒന്നും സംഭവിക്കാതെ തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ. പ്രശാന്ത് വച്ചു കെട്ടി ആശുപത്രിയില്‍ കിടക്കുമ്പോള്‍ സിപിഎം മറന്നു പോകരുത് കൊച്ചി മേയറെ 11 മണിക്കൂര്‍ ബന്ദിയാക്കിയത്. 2015 ആഗസ്റ്റില്‍ നടന്ന ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തുള്ള സിപിഎം അംഗങ്ങളുടെ ആവശ്യം.
പ്രത്യേക യോഗം വിളിച്ചെങ്കിലും മേയര്‍ ചര്‍ച്ച ചെയ്യാന്‍ കൂട്ടാക്കിയത് ബ്രഹ്മപുരം മാല്യന്യ പ്ലാന്റിനെക്കുറിച്ച് . ഇതേ തുടര്‍ന്ന് കൗണ്‍സില്‍ ഹാളില്‍ സംഘര്‍ഷം. മേയറെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ ബന്ധിയാക്കി. അര്‍ദ്ധ രാത്രിയില്‍ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. എന്നാല്‍ ഇതിന്റെ പേരില്‍ ആരും വച്ച് കെട്ടി കിടന്നതുമില്ല. തിരുവനന്തപുരം മേയര്‍ക്ക് വച്ചുകെട്ടി കിടക്കണം. ഇല്ലെങ്കില്‍ സ്ഥാനത്തിന് ഇളക്കമുണ്ടാകും. അതിലേയ്ക്കായി പോക്കറ്റ് കീറിയും മുഖക്കുരു പൊട്ടിച്ചും സഹതാപം ഉണ്ടാക്കിയെടുക്കണം. മേയര്‍ സ്ഥാനത്തിന് കോട്ടം തട്ടാതിരിക്കാന്‍ നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ബാക്കി പത്രമായിരുന്നു സംഘര്‍ഷം നാല് പതിറ്റാണ്ടായി എല്‍ഡിഎഫിനാണ് തിരുവനന്തപുരം നഗരസഭയുടെ ഭരണം. മുമ്പത്തെ പോലെ കണ്ണടച്ച് ഭരിയ്ക്കാന്‍ സാധിയ്ക്കുന്നില്ല.
കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ നഗരസഭയുടെ മാസവരുമാന കണക്ക് ചോദിക്കുന്നു. തെറ്റായ തീരുമാനങ്ങള്‍ റദ്ദാക്കുന്നു. തീരുമാനങ്ങള്‍ പുനഃപരിശോധിക്കപ്പെടേണ്ടി വരുന്നു. ഭരണ കക്ഷിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറം. തീരുമാനങ്ങള്‍ വോട്ടിനിട്ടാല്‍ മേയര്‍ തോല്‍ക്കും. ഇത്തരത്തില്‍ ഒരു തീരുമാനം വോട്ടിനിട്ടപ്പോള്‍ തോല്‍വിയടഞ്ഞ സാഹചര്യം മേയര്‍ക്കുണ്ട്. ബിജെപി അംഗം സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ സിമിജ്യോതിഷിന്റെ ക്ലാര്‍ക്കിനെ അകാരണമായി സസ്പെന്റ് ചെയ്യാനുള്ള നീക്കം. വോട്ടിനിട്ടപ്പോള്‍ ഭരണക്ഷിക്ക് പരാജയം. മേയര്‍ക്കെതിരെ വാളോങ്ങി നിന്ന പാര്‍ട്ടി ഗ്രൂപ്പുകാര്‍ ഇതോടെ ശക്തമായി രംഗത്തു വന്നു. മേയറുടെ തീരുമാനം പക്വതയില്ലാത്തതിനാല്‍ കൗണ്‍സിലില്‍ പാര്‍ട്ടി പരാജയപ്പെട്ടു എന്നായിരുന്നു വിലയിരുത്തല്‍. സിപിഎം കൗണ്‍സിലര്‍മാരില്‍ മുതിര്‍ന്ന അംഗങ്ങള്‍ നിരവധി ഉള്ളപ്പോള്‍ ചെറുപ്പക്കാരനായ വി.കെ.പ്രശാന്തിനെ മേയറാക്കിയതുമുതല്‍ പാര്‍ട്ടിയില്‍ കലാപമാണ്.
പ്രശാന്തിന് പക്വതയില്ലെന്നാണ് മുതിര്‍ന്ന സിപിഎം കൗണ്‍സിലര്‍മാരുടെ നിലപാട്. കൗണ്‍സില്‍ യോഗത്തില്‍ ഇത്തരക്കാര്‍ സംസാരിക്കുമ്പോള്‍ മേയര്‍ക്കെതിരെ ഒളിയമ്പുകള്‍ എയ്യുക പതിവാണ്. ഇത് മേയര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് പാസ്സാക്കണമെന്നാണ് നിയമം. ഇത്തരത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് വിഷയവുമായി ബന്ധപ്പെട്ട് പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്ന് ബിജെപി അംഗങ്ങള്‍ നോട്ടീസ് നല്‍കിയെങ്കിലും സാധാരണ യോഗമാണ് മേയര്‍ വിളിച്ചത്, എംപി മാരും എംഎല്‍എ മാരും നല്കുന്ന ലൈറ്റ് വേണ്ടെന്ന മേയറുടെ കത്ത് പിന്‍വലിക്കണമെന്ന് ബിജെപി, യുഡിഎഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളും സിപിഐ ലെ ഒരു അംഗവും എല്‍ഡിഎഫിലെ സ്വതന്ത്ര അംഗവം ആവശ്യപ്പെട്ടു. എന്നാല്‍ നിയമത്തിലില്ലാത്ത റൂളിംഗ് നല്കിയ ശേഷം അജണ്ടയിലെ മറ്റ് വിഷയങ്ങള്‍ എല്ലാം പാസ്സാക്കി എന്ന് പ്രഖ്യാപനം നടത്തി എണീറ്റു.
തീരുമാനം വോട്ടിടമെന്ന് ആവശ്യപ്പെട്ടെങ്കിലും മേയര്‍ കൂട്ടാക്കിയില്ല. വോട്ടിനിടണമെന്ന് മേയര്‍ പരാജയപ്പെടും .പാര്‍ട്ടിയില്‍ ഇത് കടുത്ത ചര്‍ച്ചയ്ക്ക് ഇടയാക്കുന്നതോടൊപ്പം മേയര്‍ സ്ഥാനവും തെറിക്കും. സിപിഎം ജില്ലാഘടകവും മേയറും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്.ജില്ലാ കമ്മറ്റിയുടെ തീരുമാനങ്ങള്‍ മേയര്‍ നടപ്പിലാക്കുന്നില്ല. തലസ്ഥാനത്തെ മന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ച് മേയര്‍ പ്രവര്‍ത്തിക്കുന്നു.
നഗരസഭയുടെ ഫണ്ട് അനുവദിക്കുന്നതില്‍ അധികവും മന്ത്രിയുടെ മണ്ഡലത്തിലേക്ക്. നഗരസഭയിലെ അഴിമതിക്കഥകള്‍ ഓരോന്നായി പുറത്ത് വരുന്നു.ഇതെല്ലാം അണികള്‍ക്കിടയില്‍ ചര്‍ച്ചയായി. പാര്‍ട്ടി ജില്ലാ സമ്മേളനം അടുത്തിരിക്കുന്നു. കോര്പ്പറേഷന് ഭരണം സംബന്ധിച്ച് ചര്‍ച്ച വരും. പിടിവള്ളി എന്തെങ്കിലും ഇല്ലെങ്കില്‍ ഒറ്റപ്പെടും. സഹതാപം മാത്രമാണ് പോംവഴി.കൗണ്‍സില്‍ ഹാളില്‍ തന്നെ കൈയേറ്റം ചെയ്യുമെന്ന് കണക്ക് കൂട്ടി.എന്നാല്‍ അതു തെറ്റി. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: