പയ്യന്നൂര്‍: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക കേന്ദ്രമായ ഏഴിമല നേവല്‍ അക്കാദമിയിലെ 2017 ബാച്ചിലെ ബിടെക് കഴിഞ്ഞ കേഡറ്റുമാരുടെ പാസ്സിഗ് ഔട്ട് പരേഡ് അഡ്മിമിറല്‍ സുനില്‍ ലാംബയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. വൈസ് അഡ്മിറല്‍ എസ്.വി.ഭോക്റെ, സീനിയര്‍ കമാന്റ്റ് ഓഫീസര്‍മാര്‍, പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകാരുടെ രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. മാലിദ്വീപില്‍ നിന്നും ടാന്‍സാനിയയില്‍ നിന്നും ഉള്ള രണ്ട് കേഡറ്റുമാരടക്കും ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ 328 പേരാണ് ഈ ബാച്ചില്‍ നിന്നും പുറത്തിറങ്ങുന്നത്.
പരിശീലന കാലയളവില്‍ മികച്ച പ്രകടനം നടത്തിയ കേഡറ്റുകളായ റിഷവ് സാഹക്ക് പ്രസിഡന്റ്സ് ഗോള്‍ഡ് മെഡലും കേഡറ്റ് അനില്‍ ചൗധരി, ഗൗരവ് ത്യാഗി എന്നിവര്‍ക്ക് നേവല്‍ സ്റ്റാഫ് ഗോള്‍ഡ് മെഡലും മികച്ച വനിതാ കേഡറ്റിനുള്ള അവാര്‍ഡ് അജ്ഞലി പാണ്ഡേ ക്കും ലഭിച്ചു.
ഭാരതത്തിന്റെ എല്ലാ രംഗത്തുമുള്ള വളര്‍ച്ചക്കാവശ്യമായ, പദ്ധതിയായ സാഗര്‍ മാല പദ്ധതി ഇന്ത്യന്‍ നാവികസേനക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്നും കടല്‍ത്തീരം സംരക്ഷിക്കാന്‍ സേന സുസജ്ജമാണെന്നും അഡ്മിറല്‍ സുനില്‍ ലാംബ അഭിപ്രായപ്പെട്ടു. ഏഴിമല നേവല്‍ അക്കാദമിയിലെ പുതിയ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റ തൊണ്ണൂറ് ശതമാനം ഊര്‍ജ്ജ ഉല്പാദനത്തിന്റെയും കേന്ദ്രമാണ് സമുദ്രങ്ങള്‍. നാവിക സേനയില്‍ വനിതകള്‍ക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടെന്നും കൂടുതല്‍ പേര് ഈ രംഗത്തേക്ക് വരുന്നത് നാവികസേനക്ക് കരുത്ത് പകരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: