ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം പതിപ്പില്‍ ഡല്‍ഹിക്ക് വിജയത്തുടക്കം. ഒന്നാം റൗണ്ടിലെ അവസാന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പൂനെ സിറ്റിയെ പരാജയപ്പെടുത്തി.
ആദ്യ പകുതിയില്‍ ഗോള്‍ ഒഴിഞ്ഞു നിന്നു. രണ്ടാം പകുതിയലാണ് അഞ്ചുഗോളുകളും പിറന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡല്‍ഹി മുന്നിലെത്തി. ഇടതു വിങ്ങിലൂടെ മുന്നേറിയ സേന റാല്റ്റേയാണ് ഗോളിന് വഴിയൊരുക്കിയത്. സേനയുടെ പാസ് സ്വീകരിച്ച പോളീഞ്ഞോ അനാസായം പന്ത് ഗോള്‍ വര കടത്തി.
എട്ട് മിനിറ്റിനുള്ളില്‍ ഡല്‍ഹി രണ്ടാം ഗോളും നേടി. ലാലിയന്സുലയാണ് ഇത്തവണ സ്കോര്‍ ചെയ്തത്. അറുപത്തിയഞ്ചാം മിനിറ്റില്‍ മത്തിയാസ് മിറാബ്ജി ലീഡ് 3-0 ആക്കി.
രണ്ട് മിനിറ്റുകള്‍ക്ക് ശേഷം പൂനെ ഒരുഗോള്‍ മടക്കി. എമിലിയാനോ അല്‍ഫാരോയാണ് സ്കോര്‍ ചെയ്തത്. ഏറെ താമസിയാതെ പൂനെ രണ്ടാം ഗോളും കുറിച്ചു. മാര്‍ക്കോസ് ടെബറാണ് അവരുടെ രണ്ടാം ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: