ചെന്നൈ: വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തെ തുടർന്ന് കലാപം ഉണ്ടായ സത്യഭാമ സർവ്വകലാശാലയിൽ നിന്നും വിദ്യാർത്ഥികളോട് മടങ്ങിപ്പോകാൻ സർവ്വകലാശാല അധികൃതർ ആവശ്യപ്പെട്ടു. സർവ്വകലാശാല താത്കാലികമായി അധികൃതർ അടച്ചിടാനും അധികൃതർ തീരുമാനിച്ചു.
വിദ്യാർത്ഥികളുടെ കലാപത്തെ തുടർന്ന് മാനേജ്മെന്റ് ഒരു മാസത്തേക്കാണ് സർവ്വകലാശാലയ്ക്ക് അവധി നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി വിദ്യാർത്ഥികളുടെ പ്രതിഷേധം അതിരു കവിയുകയും സർവ്വകലാശാലയിലെ ഫർണീച്ചറുകളടക്കമുള്ള സാധന സാമഗ്രികൾ അടിച്ചുടയ്ക്കുകയും ഹോസ്റ്റലിന് തീയിടുകയുമായിരുന്നു. അതേ സമയം സർവ്വകലാശാലയ്ക്കുള്ളിൽ കനത്ത പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
പരീക്ഷയ്ക്ക് കോപ്പിയടിച്ചത് പിടിച്ചതിന് പിന്നാലെയാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ ദുവ്വുരു രാഗമോണിക്ക റെഡ്ഡി ആത്മഹത്യ ചെയ്തത്. കോപ്പിയടിച്ചതിനെ തുടര്‍ന്ന് ക്ലാസില്‍ നിന്നും മോണിക്കയെ പുറത്താക്കിയിരുന്നു. പിന്നാലെയുള്ള മാനസികപീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍ ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: