തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രം മാനേജരുടെ ചുമതലകള്‍ വെട്ടിക്കുറച്ച് പുതിയ മതിലകം ഉത്തരവ്. പുതിയ ഉത്തരവില്‍ പല മാനേജീരിയല്‍ ഉത്തരവാദിത്വങ്ങളും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കു നല്‍കിയിട്ടുണ്ട്. ക്ഷേത്രം ഓഫീസില്‍ ഒഴിഞ്ഞുകിടന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് നിയമന അപേക്ഷ ക്ഷണിക്കാനും ഭരണസമിതി തീരുമാനിച്ചു. കഴിഞ്ഞ ദിവസം രാവിലെ കലശപൂജ കഴിഞ്ഞ് ദീപാരാധനയ്ക്ക് മുമ്പ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഒറ്റക്കല്‍ മണ്ഡപത്തിന് സമീപത്തുവച്ച് ക്ഷേത്രം മാനേജര്‍ ബി. ശ്രീകുമാര്‍ ഒരുഭക്തനെ അധിക്ഷേപിച്ചുവെന്ന പരാതിയിന്മേല് ക്ഷേത്രം ഭരണസമിതിയുടെ തീരുമാനപ്രകാരം അഡ്വക്കേറ്റ് ബി.ആര്. ശ്യാം അന്വേഷണം നടത്തിയിരുന്നു. അന്വേഷണറിപ്പോര്‍ട്ടില്‍ ഭരണസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന് നടപടിയെടുത്തിരുന്നു.
പത്തു ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് മാനേജര്‍ ബി. ശ്രീകുമാറിന് മതിലകം സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം കുറ്റപത്രം നല്കി. ഇതേത്തുടര്‍ന്നാണ് ക്ഷേത്രം ഓഫീസില്‍ ഒഴിഞ്ഞു കിടക്കുന്നതും മാനേജരെക്കാള് ഉയര്‍ന്നതുമായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് ഉടന്‍ നിയമനം നടത്താന്‍ ഭരണസമിതി തീരുമാനിച്ചത്. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് ബിരുദധാരികളും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് അണ്ടര്‍സെക്രട്ടറി, ഡെപ്യൂട്ടി കളക്ടര്‍ അല്ലെങ്കില്‍ തത്തുല്യമോ ഉയര്‍ന്നതോ ആയ തസ്തികയില്‍ നിന്നു വിരമിച്ചവരുടെ വയസ്സില്‍ താഴെയുള്ളവരുമായ വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
അതോടൊപ്പം ക്ഷേത്രത്തിലെ ഉദ്യോഗസ്ഥരുടെ ജോലി സംബന്ധമായചുമതലകള് നിര്‍വഹിച്ച് പുറപ്പെടുവിച്ച പുതിയ മതിലകം ഉത്തരവ് പ്രകാരം പല മാനേജീരിയല്‍ ഉത്തരവാദിത്വങ്ങളും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്കു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: