ബാലരാമപുരം: പഞ്ചായത്തിന് കീഴില്‍ പ്രധാനജംഗ്ഷനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചന്തയില്‍ ദുര്‍ഗന്ധം വമിക്കുന്നു. നടപടിയെടുക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറാകത്തതില്‍ പ്രതിഷേധിച്ച് ബിജെപി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഹേമലത, രാജേഷ്, മിനി, സിന്ധു എന്നിവരാണ് സമരം ചെയ്തത്.
ശോച്യാവസ്ഥയിലായ ചന്ത നവീകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ കരാറുകാരനും ചെയ്യുന്നില്ല. മാസങ്ങളായി മാലിന്യങ്ങള്‍ ചന്തയ്ക്കുള്ളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ദുര്‍ഗന്ധം കാരണം സമീപവാസികള്‍ക്ക് വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. പ്രവര്‍ത്തനരഹിതമായ ബയോഗ്യാസ് പ്ലാന്റിന് ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്.
ഇതിന്റെ ദുര്‍ഗന്ധവും സഹിച്ചാണ് കച്ചവടക്കാര്‍ കച്ചവടം ചെയ്യുന്നത്. പ്ലാന്റ് നന്നാക്കാനോ മാലിന്യം നീക്കംചെയ്യാനോ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ചന്തയില്‍ ഹര്‍ത്താലാചരിച്ചു.
ബിജെപിയുടെ സമരം മണിക്കൂറുകള്‍ നീണ്ടു. ഭരണകര്‍ത്താക്കളോ സെക്രട്ടറിയോ പഞ്ചായത്തില്‍ വരാറില്ലെന്നും ആക്ഷേപമുണ്ട്. സെക്രട്ടറി എത്തിയശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിശ്ചയദാര്‍ഢ്യത്തിനൊടുവില്‍ അധികാരികള്‍ മുട്ടുമടക്കി. ചന്ത നവീകരണപ്രവൃത്തികള്‍ ഉടന്‍ നടപ്പാക്കാം എന്ന രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചശേഷമാണ് സമരം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: