തിരുവനന്തപുരം: കേരള വിശ്വകര്‍മസഭ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
സാമൂഹ്യവിപ്ലവമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യം ചെയ്യേണ്ടത് സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദേ്യാഗസ്ഥരുടെ ജാതി തിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും കുറവു എന്ന സമുദായങ്ങള്‍ക്ക് അര്‍ഹമായത് നല്‍കുകയുമാണ് വേണ്ടത് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള ദളിത് ഫെഡറേഷന് സംസ്ഥാനപ്രസിഡന്റ് പി. രാമഭദ്രന് പറഞ്ഞു.
വെള്ളയമ്പലം സ്ക്വയറില്‍ നിന്നാരംഭിച്ച പ്രകടനത്തിന് സഭാ വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ പി. രഘുനാഥന്, സെക്രട്ടറി വി.എന്‍. ചന്ദ്രമോഹന്, ഖജാന്‍ജി വി.എസ്. ഗോപാലകൃഷ്ണന്, വൈസ് പ്രസിഡന്റുമാരായ അഡ്വ. സതീഷ് റ്റി. പദ്മനാഭന്, ടി.എന്‍. ചന്ദ്രശേഖരന്, എം. പ്രകാശ്, എം.എസ്. രാജേന്ദ്രന്, മഹിളാസമാജം സംസ്ഥാനപ്രസിഡന്റ് ലീലാമണി രഘുനാഥന്, ജനറല്‍സെക്രട്ടറി ജയശ്രീ ബാബു, യുവജന ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പുന്നല ശ്രീജിത്ത്, ജനറല്‍ സെക്രട്ടറി ബിജി ബി. സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: