കോട്ടയം: ശശീന്ദ്രന് കുറ്റം ചെയ്തിട്ടില്ലെന്ന് കമ്മിഷന് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരന് മാസ്റ്റര്‍. ഈ സാഹചര്യത്തില്‍ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേയ്ക്ക് മടക്കിക്കൊണ്ടു വരണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ശശീന്ദ്രനെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ലെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. പീതാംബരൻ ഇന്ന് എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വനുമായി കൂടിക്കാഴ്ച നടത്തും. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരെയും എൻസിപി സംസ്ഥാന അധ്യക്ഷൻ കാണും.
തോമസ് ചാണ്ടി ഭൂമി കൈയേറ്റത്തിന്റെ പേരിൽ രാജിവച്ചതോടെയാണ് ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്കുള്ള വരവ് എളുപ്പമായത്. ഹണി ട്രാപ്പ് കേസ് അന്വേഷിച്ച പി.എസ്.ആന്റണി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ശശീന്ദ്രന് കുരുക്കാകുന്ന പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതിന് തടസമൊന്നുമില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: