കുരുക്ഷേത്ര: മൂന്നു കുഞ്ഞുങ്ങളെ തലയ്ക്ക് വെടിവെക്കുകയായിരുന്നു. അതും നെറ്റിക്ക് തോക്ക് ചേര്‍ത്ത്. തലയോട്ടിയുടെ പിന്‍ഭാഗം ചിതറിപ്പോയി.
അച്ഛന് മറ്റൊരു വിവാഹം കഴിക്കാന്‍ കുഞ്ഞുങ്ങള്‍ ബാധ്യതയാകുമെന്നറിഞ്ഞപ്പോള് തീര്‍ത്തുകളഞ്ഞതാണെന്ന് ‘വാടകക്കൊലയാളി’യായ അമ്മാവന് പറയുന്നു. പോലീസ് പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ല. ബന്ധുക്കളെയും മറ്റും സംശയിക്കുകയാണ്.
ബുധനാഴ്ചയാണ് മൂന്നു കുട്ടികളെ കാണാനില്ലെന്ന് പരാതിവന്നത്. എട്ടുവയസുള്ള പെണ്‍കുട്ടി, നാല്, 11 വയസുള്ള ആണ്‍കുട്ടികള്‍. ഞായറാഴ്ചമുതല്‍ ഇവരെ കാണാനില്ലായിരുന്നു. ഹരിയാനയിലെ സര്സാ ഗ്രാമത്തില്‍നിന്നാണ് കാണാതായത്. പോലീസന്വേഷണം മുറുകവേ അമ്മാവന് കുറ്റമേറ്റു. കുട്ടികളുടെ അച്ഛന് പറഞ്ഞതനുസിച്ചാണ് കൊലയെന്നും പറഞ്ഞു.
മോര്‍ണി കാട്ടില്‍ നിന്നാണ് മൂന്നു ജഡവും കിട്ടിയത്. വെടിയേറ്റതല്ലാതെ ഒരു പരിക്കും ജഡത്തിലില്ല. പിടിയിലായ അമ്മാവനെ കോടതി ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. അയാള്‍ പറയുന്നത് മാത്രം വിശ്വസിക്കുന്നില്ലെന്നും കൂടുതല്‍ പേര് സംഭവത്തിന് പിന്നില്‍ കാണുമെന്നും പോലസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: