അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ വൃക്ക കച്ചവടത്തിനെതിരെ സാംസ്കാരിക സംഘടനകള്‍ രംഗത്ത്. വൃക്ക വില്ക്കാന് സമ്മത പത്രത്തിന് എത്തിയ 26കാരിയെ പഞ്ചായത്ത് അധികൃതര്‍ തിരിച്ചയച്ചു.
ചുരുങ്ങിയ കാലയളവിനിടെ അഞ്ചോളം പേര് വൃക്ക നല്കിയ പ്രദേശത്തുനിന്നുമാണ് 26കാരിയ ബന്ധുവിന് വൃക്ക നല്‍കാനെന്ന പേരില്‍ പഞ്ചായത്ത് അധികൃതരെ സമിപിച്ചത്. എന്നാല്‍ യുവതി പറഞ്ഞത് കളവാണെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ വീണ്ടും ചോദ്യം ചെയ്തതോടെ ഇവര്‍ പിന്തിരിയുകയായിരുന്നു.
യുവതിക്കു പിന്നാലെ നിരവധി പുരുഷന്മാരും വൃക്ക മാഫിയയുടെ വലയിലായതോടെ ഇതിനെതിരെ സാംസ്കാരിക സംഘടനകളും രംഗത്തെത്തുകയായിരുന്നു. വൃക്ക കച്ചവടത്തിന് നേതൃത്വം നല്‍കുന്നത് അമ്പലപ്പുഴയിലെ ഒരു സാംസ്കാരിക പ്രവര്‍ത്തകനാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഇയാള്‍ മുഖേന സ്ത്രീകളടക്കമുള്ള നിരവധി ഏജന്റുമാരെ നിയമിച്ചാണ് നിര്‍ദ്ധനരായ ആളുകളെ സമീപിക്കുന്നത്. ഒരു വൃക്ക നഷ്ടപ്പെട്ടാല്‍ യാതൊരു കുഴപ്പവുമില്ല എന്ന പ്രചാരണം നടത്തി ആളുകളെ വലയിലാക്കുകയും ഇത്തരത്തില്‍ വലയിലാക്കുന്ന വ്യക്തിക്ക് ആറുമുതല്‍ പത്തുലക്ഷം രൂപ വരെ നല്‍കുകയുമാണ് പതിവ്.
ഇടനിലക്കാരന് അമ്പതുലക്ഷം രൂപവരെ ലഭിക്കും. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് വൃക്ക മാറ്റല്‍ നടക്കുന്നത്. എന്നാല്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ബന്ധമുള്ള ഇയാള്‍ക്കെതിരെ ആരും പരാതിപ്പെടാനും തയ്യാറായിട്ടില്ല.
അമ്പലപ്പുഴ പോലീസ് സ്റ്റേഷനു മൂക്കിനു താഴെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിട്ടും പോലീസ് കേസ് അന്വേഷിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: