മൂന്നാര്‍: ആശുപത്രി പരിസരത്തെത്തിയ കാട്ടാന കൂട്ടം വീട്ടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനവും ഷെഡും തകര്‍ത്തു. ടാറ്റാ ഗ്ലോബല്‍ ബിവറേജസ് ലിമിറ്റഡിന്റെ കീഴിലുള്ള ഹൈറേഞ്ച് ആശുപത്രിയ്ക്ക് സമീപമുള്ള ക്വാര്‍ട്ടേഴ്സുകളിലായിരുന്നു കാട്ടാന ആക്രമണം. മൂന്ന് ആനകളും ഒരു കുട്ടിയുമടങ്ങുന്നതായിരുന്നു സംഘം.
ടാറ്റായുടെ കോള്‍ സെന്റര്‍ ഉദ്യോഗസ്ഥനായ ജിമ്മി മാത്യു ആശുപത്രിയിലെ നഴ്സ് ബ്ലസി എന്നിവരുടെ വാഹനവും അലന് പവളം എന്നിവരുടെ വീടിന്റെ സമീപത്തുള്ള ഷെഡിനുമാണ് നഷ്ടമുണ്ടായത്. ബ്ലസിയുടെ വാഹനത്തിനു പിന്നിലെ കണ്ണാടി തുമ്പിക്കൈ കൊണ്ട് കുത്തിതകര്‍ത്തു. പവളത്തിന്റെ വീടിന്റെ ഭിത്തി ഇഇ
ടിച്ച് തകര്‍ക്കാന്‍ ശ്രമിച്ച കാട്ടാന പുകക്കുഴലിന് കേടു വരുത്തി. ബുധനാഴ്ച രാത്രി വീടിന്റെ പരിസരത്തെത്തിയ കാട്ടാനക്കൂട്ടം രാവിലെയാണ് മടങ്ങിയത്. ആശുപത്രി ജീവനക്കാര്‍ ആശങ്കയിലാണ്. രാത്രി ഡ്യൂട്ടിയ്ക്ക് പോകേണ്ടി വരുമ്പോള്‍ ആനകളെത്തിയാല്‍ എന്തുചെയ്യുമെന്ന ഭീതിയിലാണ് ജീവനക്കാര്‍.
മുമ്പ് രാത്രി ഡ്യൂട്ടിക്കെത്തിയ ആശുപത്രി ജീവനക്കാനര് ബാബു ആനയുടെ ആക്രമണത്തില്‍ നിന്നും ഭാഗ്യത്തിനാണ് രക്ഷപെട്ടത്. ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ക്വാര്‍ട്ടേഴ്സുകളില്‍ നിന്നും ആശുപത്രിയിലേയ്ക്ക് വരുന്ന വഴിയില്‍ ആവശ്യമായ വെളിച്ചമില്ലാത്തതും ജീവനക്കാരെ വലയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: