പോലീസ് കുപ്രചാരണം നടത്തുന്നു
ആലപ്പുഴ: പച്ച ചെക്കിടിക്കാട് നടന്ന ഇരട്ടകൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആക്ഷന്കൗണ്സിലിനെതിരെ പോലസ് കുപ്രചാരണം നടത്തുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മളനത്തില്‍ പറഞ്ഞു.
അന്വേഷണത്തില്‍ പോലീസിനുണ്ടായ വീഴ്ച മറക്കാനാണ് ആക്ഷന്‍കൗണ്‍സിലിനെ കുറ്റപ്പെടുത്തുന്നത്. പോലീസ് പിടിയിലായ പ്രതികളോ അവരുടെ ബന്ധുക്കളെ ആക്ഷന്‍ കൗണ്‍സിലിന്റെ ഭാരവാഹികളായിട്ടില്ല. എന്നാല്‍ പോലീസ് സ്റ്റേഷന് മാര്‍ച്ചിലടക്കം പ്രതികള്‍ പങ്കെടുത്തിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.
കറുകത്തറ മധുവിന്റെ മരണത്തിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തണമെന് ആവശ്യപ്പെട്ടാണ് പാര്‍ട്ടി ഭേദമന്യെ എല്ലാവരെയും ഉള്‍പ്പെടുത്തി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. മാസങ്ങള്‍ക്കുശേഷമാണ് വര്‍ഗീസ് ഔസേഫ് (ലിന്റോ) കൊല്ലപ്പെടുന്നത്.
പോലീസ് തുടക്കംമുതല്‍ കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. പോലീസ് അന്വേഷണം വഴിമുട്ടിയതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടതെന്നും തകഴി പഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം മോന്‍സി സോണി, ചെക്കിടിക്കാട് വാര്‍ഡംഗം റോസ് മിനി മാത്യു, കണ്‍വീനര്‍ പി.കെ. അനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ആക്ഷന്‍ കൗണ്‍സിലിനെതിരെ പോസ്റ്റര്‍ പ്രചരണം
എടത്വാ: ചെക്കിടിക്കാട്ടെ ഇരട്ടകൊലപാതകം മൂടിവെയ്ക്കാന്‍ തുനിഞ്ഞെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സിലിനെതിരെ ബിജെപി എടത്വാ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിച്ചു.
മധുവിന്റെ കൊലപാതകം ആക്ഷന്‍ കൗണ്‍സില്‍ ആരാച്ചാരോ? ഇരട്ടകൊലപാതകത്തില്‍ പങ്കെടുത്ത മുഴുവന്‍ കുറ്റവാളികളേയും അറസ്റ്റ് ചെയ്യുക എന്നിവയാണ് പോസ്റ്ററിലുള്ളത്. വരും ദിവസങ്ങളില്‍ വിശദീകരണ യോഗം സംഘടിപ്പിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
തകഴി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ചെക്കിടിക്കാട് കറുകത്തറ മധുവിന്റേ(40)യും, തുരുത്തുമാലില്‍ വര്‍ഗീസ് ഔസേഫിന്റേ(ലിന്റോ-26)യും മരണത്തെ തുടര്‍ന്ന് മൂന്നുപേര്‍ റിമാന്‍ഡിലായെങ്കിലും അന്വഷണം പോലീസ് തുടരുകയാണ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാണ് അന്വഷണം നടത്തുന്നത്. ലിന്റോ ഒളിവില്‍ കഴിഞ്ഞെന്ന് പറയപ്പെടുന്ന ട്യൂഷന് സെന്റര്‍ സംഘം പരിശോധന നടത്തി.
പ്രദേശം ഇപ്പഴും സ്പെഷ്യല്‍ സ്ക്വോഡിന്റെ നിരീക്ഷണത്തിലാണ്. മുഖ്യപ്രതികളെന്ന് പോലീസ് പറയുന്ന ചെക്കിടിക്കാട് കാഞ്ചിക്കല്‍ മോബിന് മാത്യു, പിതൃുസഹോദര പുത്രന് കാഞ്ചിക്കല്‍ ജോഫിന്‍ ജോസഫ്, പിതാവ് ജോസഫ് മാത്യു എന്നിവരാണ് റിമാന്‍ഡിലായത്. ഇതിനോടകം 25 ഓളം പേരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: