അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ പ്രചാരണം ശക്തമാക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 35 മഹാറാലികളാണ് സംസ്ഥാനത്ത് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. അമ്പതിനായിരത്തോളം ബൂത്തുകളില്‍ ചായ് കെ സാഥ് എന്ന ചര്‍ച്ചാ പരിപാടിയും ആരംഭിക്കും.
പ്രധാനമന്ത്രിയുടെ വരവോടെ മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്ന് ബിജെപി ഗുജറാത്ത് ഘടകം വിശ്വസിക്കുന്നു. ഡിസംബര്‍9, 14 തീയതികളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി അടുത്ത ദിവസം മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തും. ദിവസവും മൂന്നോളം റാലികളില്‍ മോദി പങ്കെടുക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ജനസഭകളും നടക്കും.
പ്രധാനമന്ത്രിയുടെ ആദ്യ റാലികള്‍ ഞായറാഴ്ച നടക്കും. ചൊവ്വാഴ്ച വീണ്ടുമെത്തുന്ന മോദിക്കായി നാലു റാലികള്‍ നിശ്ചയിച്ചിട്ടുണ്ട്. ചായ് കേ സാഥ് പരിപാടികളിലൂടെ മോദിയുടെ മന് കീ ബാത്ത് പ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുകയും ചായ കുടിച്ച് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ നടന്ന ചായ് പേ ചര്‍ച്ച പരിപാടിയുടെ പരിഷ്ക്കരിച്ച രൂപമാണിത്.
2002ല്‍ 127 സീറ്റുകളോടെ നരേന്ദ്രമോദി മുഖ്യമന്ത്രി പദത്തിലെത്തിയ ഗുജറാത്തില്‍ തുടര്‍ച്ചയായി 13വര്‍ഷം ഭരിച്ചശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 22 വര്‍ഷമായി ഗുജറാത്ത് ബിജെപിയുടെ ഭരണത്തിന് കീഴിലാണ് വികസന പാതയില്‍ കുതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: