സിനായ്: ഈജിപ്തിലെ മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലും 85 പേര് കൊല്ലപ്പെട്ടു. 80 പേര് പരിക്കേറ്റു. ഈജിപ്തിലെ വടക്കന്‍ സിനായിയിലെ ബിര്‍ അല്‍ അബദ് ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്. അല്‍ റൗദ മുസ്ലിം പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കിടെയാണ് ദാരുണ സംഭവം നടന്നതെന്ന് ഈജിപ്ത് സ്റ്റേറ്റ് മീഡിയ മിന റിപ്പോര്‍ട്ട് ചെയ്തു.
അല്‍ അരിഷിന്റെ പ്രാദേശിക തലസ്ഥാനമായ വടക്കന്‍ സിനായിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സംഭവം. നാലു വാഹനങ്ങളിലെത്തിയ ഭീകരര്‍ ബോംബ് സ്ഫോടനം നടത്തിയ ശേഷം പള്ളിയിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: