ഗാന്ധിനഗര്‍: രാജ്യത്തെ ദേശീയ ശക്തികളില്‍ നിന്ന് രക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്റെ കത്ത് വിവാദത്തില്‍.
ദേശീയ ശക്തികള്‍ രാജ്യത്തെ പൂര്‍ണ്ണമായി കൈയിലെടുക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പിന് ഇതില്‍ മാറ്റമുണ്ടാക്കാന്‍ കഴിയും. ബിജെപിയെ പരോക്ഷമായി ചൂണ്ടി 65 കാരനായആര്ച്ച് ബിഷപ്പ് മ്വകാന്‍ കത്തില്‍ തുടരുന്നു.
ഈ തെരഞ്ഞെടുപ്പ് ഫലം പ്രാധാന്യമുള്ളതാണ്, അത് രാജ്യമൊട്ടാകെ പ്രത്യാഘാതങ്ങളും അലയൊലികളും സൃഷ്ടിക്കും. അത് രാജ്യത്തിന്റെ പ്രയാണത്തെ സ്വാധീനിക്കും.രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകര്‍ച്ചയിലാണ്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണ്.
ഭരണഘടനാപരമായ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നു. പള്ളികളിലും നമ്മുടെ സ്ഥാപനങ്ങളിലും ആക്രമണം നടക്കാത്ത ദിവസം പോലുമില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയിലും പട്ടികജാതിക്കാര്‍ക്കിടയിലും പാവങ്ങളിലും അരക്ഷിതാവസ്ഥ വളരുകയാണ്. കത്തില്‍ പറയുന്നു. ഗുജറാത്ത് നിയമസഭയിലേക്ക് ഭരണഘടനയോട് വിശ്വാസമുള്ളവരെയും വിവേചനമില്ലാതെ മനുഷ്യരെ ബഹുമാനിക്കുന്നവരെയും തെരഞ്ഞെടുക്കാന്‍ ബിഷപ്പുമാര്‍ വിശ്വാസികളോട് നിര്‍ദ്ദേശിക്കണം. പ്രാര്‍ഥനകള്‍ നമ്മുടെ രാജ്യത്തെ ദേശീയ ശക്തികളില്‍ നിന്ന് രക്ഷിക്കും. മ്വകാന്‍ കത്തില്‍ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നു.
കത്ത് വിവാദമായപ്പോള്‍ ഇതില്‍ പുതുമയില്ലെന്നും ഏെതങ്കിലും പാര്‍ട്ടിയെ ഉദ്ദേശിച്ചല്ലെന്നും പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുകയാണ് മക്വാന്. ഇത് പരസ്യമാക്കാനുള്ള കത്തല്ല, പ്രാര്‍ഥനക്കുള്ള അപേക്ഷയാണ്. മുന്‍പ് തെരഞ്ഞെടുപ്പുകള്‍ നടന്നപ്പോഴും താന്‍ ഇങ്ങനെ ചെയ്തിരുന്നു. വിശ്വാസികള്‍ക്ക് ദിശാബോധം നല്‍കാനാണിത്.മുന്‍പും മനഃസാക്ഷിയനുസരിച്ച് വോട്ട് ചെയ്യാന്‍ വിശ്വാസികളെ പ്രേരിപ്പിച്ചിട്ടുണ്ട്. മക്വാന്റെ വിശദീകരണം ഇങ്ങനെ.
കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയായി. സഭ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും ഇടപെടുന്നതെന്തിനെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.
ഗുജറാത്ത് വോട്ടര്‍മാരില്‍ 0.51 ശതമാനമാണ് ക്രിസ്ത്യാനികള്‍. പരമ്പരാഗതമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവര്‍. രണ്ടു വര്‍ഷം മുന്‍പ് ആര്‍ച്ച് ബിഷപ്പായ മ്വകാന്‍ ഗുജറാത്തിലെ മുതിര്‍ന്ന ആര്‍ച്ച് ബിഷപ്പുമാരില്‍ ഒരാളാണ്. ആര്‍ച്ച് ബിഷപ്പനെതിരേ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്ത്തകന് വിനയ് ജോഷി ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: