മലയാള ചലച്ചിത്രഗാനശാഖക്ക് ഈയിടെയായി മൂല്യച്യുതി സംഭവിക്കുന്നത് കാണുമ്പോള്‍ ദുഃഖംതോന്നുന്നു. അമ്മയുടെ ജിമിക്കിക്കമ്മല് അപ്പന് കട്ടുകൊണ്ടുപോയതും, അപ്പന്റെ ബ്രാണ്ടിക്കുപ്പി അമ്മ കുടിച്ചുതീര്‍ത്തതും സാമൂഹ്യതിന്മകളെയാണല്ലോ പ്രോജ്വലിപ്പിക്കുന്നത്. അച്ഛനെ മോഷ്ടാവായും, അമ്മയെ മദ്യപാനിയായും ചിത്രീകരിക്കുന്ന പാട്ടിന്റെ ഒരുവശം എത്രതന്നെ തമാശയായി കണക്കാക്കാമെങ്കിലും, മറുവശം സമൂഹത്തിലെ അധാര്‍മികതയെയും മൂല്യച്യുതിയെയുമാണല്ലോ കാണിക്കുന്നത്.
നമ്മുടെ സിനിമാഗാനശാഖ ഈണവും അര്‍ത്ഥസമ്പുഷ്ടവുമായ വരികള്‍ക്ക് കൊടിയ ദാരിദ്ര്യത്തിലാണിപ്പോള്. വയലാര്‍, പി. ഭാസ്കരന്, ഒഎന്‍വി തുടങ്ങിയ ഗാനരചയിതാക്കള്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഇത്തരം പാട്ടുകള്‍ കേട്ട് ആത്മഹത്യ ചെയ്യുമായിരുന്നു. നല്ല ഗാനരചയിതാക്കള്‍ക്ക് ക്ഷാമമുണ്ടായിട്ടല്ല, പക്ഷേ അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കാത്തതാണ് ഈ ദുഃസ്ഥിതിക്ക് കാരണം. ആകാശവാണിയിലും ദൂരദര്‍ശനിലും വരുന്ന ലളിതഗാനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.
കെ. ബാലകൃഷ്ണന്,
മാങ്കാവ്, കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: