പാലാ: പാലായില്‍ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തര്‍ക്ക് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം തുടര്‍ക്കഥയാകുന്നു. വ്യാഴാഴ്ച രാത്രി 11.30ന് ബിജെപി പ്രവര്ത്തകന് വെള്ളിയേപ്പള്ളി കല്ലിടുക്കനാനിക്കല്‍ സജിയുടെ വീട്ടില്‍ ആക്രമിച്ച് കയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സജിയുടെ പിതാവ് മുരളീധരന് നായര്‍, സജിയുടെ ഭാര്യ, കുട്ടികള്‍ എന്നിവരെ ക്രൂരമായി മര്‍ദ്ദിച്ചു. മുരളീധരന് നായര്‍ തലക്കും കൈകാലുകള്‍ക്കും കമ്പിവടികൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയില്‍ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സജീവ് വീട്ടിലില്ലാത്ത സമയത്തായിരുന്ന ആക്രമണം. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ എബിന് മാത്യു, വിശാഖ്, നിരഞ്ജന്, അനന്തകൃഷ്ണന്, വിനായകന്, പ്രവീണ്‍, ജോസുകുട്ടി, എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം പേര് ചേര്‍ന്നാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയത്. സ്ഥലത്തെത്തിയ പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
സ്ഥലത്ത് മുന്‍പ് നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് സജീവിന്റെ വീടിന് മുന്നില്‍ പോലീസ് കാവലുണ്ടായിരുന്നു. ആക്രമണം നടക്കുന്നതിന് മുന്‍പ് പൊലീസ് സംഭവസ്ഥലത്തുനിന്നും മാറിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ആക്രമികളെ സഹായിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം മാറിയതെന്നാണ് ആക്ഷേപം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് പാലായില്‍ ബിജെപിയുടെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രകടവും പ്രതിഷേധ യോഗവും നടത്തി.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുരളീധരന് നായരെയും മകന്റെ ഭാര്യ ഗിരിജയെയും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, പാലാ നിയോജകമണ്ഡലം ഭാരവാഹികളായ സോമശേഖരന്‍ തച്ചേട്ട്, അനില്‍ പല്ലാട്ട് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: