പാലാ: സിപിഎമിനെയും ഡിവൈഎഫ്ഐയേയും സഹായിക്കുന്ന ഏകപക്ഷീയമായ സമീപനം പോലീസ് അവസാനിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ആവശ്യപ്പെട്ടു. സ്ഥലത്ത് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരം ആക്രമിക്കപ്പെട്ടിട്ടും പോലീസ് ഏകപക്ഷീയ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എന്‍. ഹരി ആരോപിച്ചു.
യുവമോര്‍ച്ച പാലാ മണ്ഡലം പ്രസിഡന്റ് മഹേഷ് ചന്ദ്രന്റെ വീട്ടില്‍ കയറി ആക്രമിച്ച കേസിലും ആര്‍എസ് എസ് മണ്ഡല് കാര്യവാഹ് ആയിരുന്ന ഇടനാട് ധനേഷിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിലും വ്യക്തമായ തെളിവുണ്ടായിട്ടും പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. പുലിയന്നൂരില്‍ രാഹുലിന്റെ കട അടിച്ച തകര്‍ക്കുകയും വീട്ടില്‍ കയറി ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തു.
കാര്യവാഹ് കാര്‍ത്തിക് സഞ്ചയരിച്ചിരുന്ന സ്കൂട്ടറിന് പിന്നില്‍ വണ്ടി ഇടിപ്പിച്ച് വധിക്കാന്‍ ശ്രമം നടന്നു. പുലിയന്നൂര്‍ അമ്പല മൈതാനത്ത് സംഘപരിവാര്‍ പ്രവര്‍ത്തകരെ വടിവാളിന് വെട്ടി.
കുടക്കച്ചിറയില്‍ ജിന്‍സ് എന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് ആര്‍എസ്എസ് ശാഖയില്‍ കയറി ആക്രമണം നടത്തിയത്. വ്യാഴാഴ്ച വീടുകയറി ആക്രമണം നടത്തിയതാണ് അവസാന സംഭവം. പേലീസിന്റെ ഏകപക്ഷീയ നിലപാടാണ് അക്രമികള്‍ക്ക് രക്ഷയാകുന്നതെന്ന് എന്‍. ഹരി പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പാലാ നിയോജകമണ്ഡലം പ്രസിഡന്റ് സേമശേഖരന്‍ തച്ചേട്ട്, ജില്ല വൈസ് പ്രസിഡന്റ് എന്‍. കെ ശശികുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ നിയോജകമണ്ഡലം ഭാരവാഹികളായ അനില്‍ നാഥ്, അനില്‍ പല്ലാട്ട് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: