തൃപ്രയാര്‍: ദേശീയ പാതയില്‍ സ്വകാര്യ ബസ്സും രണ്ട് മിനി ലോറികളും കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു.ഒമ്പത് പേര്‍ക്ക് പരിക്ക്. മിനി ലോറി ഡ്രൈവര്‍ കോഴിക്കോട് കക്കോടി മക്കട ശിവപ്രഭയില്‍ ശിവാനന്ദന് നായരുടെ മകന് പ്രശാന്ത് (23)ആണ് മരിച്ചത്.ലോറിയിലെ സഹായി കൊരിയര്‍ സര്‍വ്വീസ് ജീവനക്കാരന് കോഴിക്കോട് ഓമശേരി കുന്നുമ്മേല്‍ ഷാജീന്ദ്രന്‍ (48),ബസ് യാത്രികരായ ഒരുമനയൂര്‍ പഴയേടത്ത് ഗോപാലന്റെ മകന് സജീഷ് (34),എറിയാട് കാര കുഞ്ഞുമാക്കല് പുരയ്ക്കല്‍ പുരുഷോത്തമന് (56),ഭാര്യ ഷീജ (49),കൊടുങ്ങല്ലൂര്‍ ചുഴിപ്പറമ്പില് രാധാകൃഷ്ണന് (36),തളിക്കുളം കോവില്‍ തെക്കേപുരയ്ക്കല്‍ ചന്ദ്രന്, പുതുക്കുളം സ്വദേശികളായ നന്ദനന്‍, രമേഷ്, മണി എന്നിവര്‍ക്കാണ് പരുക്ക്.സാരമായി പരുക്കേറ്റ ഷാജീന്ദ്രന്‍, സജീഷ് എന്നിവരെ തൃശൂര്‍ അശ്വിനി ആശുപത്രിയിലും പുരുഷോത്തമന്, ഷീജ, രാധാകൃഷ്ണന് എന്നിവരെ ഏങ്ങണ്ടിയൂര്‍ എം ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം വിട്ടു. ഇന്നലെ രാവിലെ ആറോട നാട്ടിക പന്ത്രണ്ടാം കല്ലിലാണ് അപകടം.ഗുരുവായൂരില്‍ നിന്നും എറണാകുളത്തേയ്ക്ക് പോയിരുന്ന ആറ്റുപറമ്പത്ത് ബസ്സും എറണാകുളത്തുനിന്നും കോഴിക്കോട്ടേയ്ക്ക് പോയിരുന്ന കൊരിയര്‍ സര്‍വ്വീസിന്റെ മിനി ലോറിയും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ പാര്‍സല്‍ ലോറി വട്ടം തിരിഞ്ഞ് മറ്റൊരു മിനി ലോറിയിലും ഇടിച്ചു.
പാര്‍സല്‍ ലോറി ഡ്രൈവര്‍ പ്രശാന്ത് റോഡിലേയ്ക്ക് തെറിച്ച് വീണു.ശിരസ്സ് തകര്‍ന്ന് തലച്ചോറ് റോഡില്‍ ചിതറി. വലത് കൈ അറ്റു പോയി തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം വലപ്പാട് ആശുപത്രിയിലെത്തിച്ചു.ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.ഇയാള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് വലപ്പാട് പോലീസ് കേസ്സെടുത്തു. ഇരിങ്ങാലക്കുടയില്‍ നിന്നെത്തിയ അഗ്നി രക്ഷാ സേന വെള്ളം പമ്പ് ചെയ്താണ് റോഡ് ശുചീകരിച്ചത്.അപകടത്തില്‍ മിനി ലോറി പൂര്‍ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: