മലപ്പുറം: എംആര്‍ വാക്സിന് പ്രതിരോധ കുത്തിവെപ്പ് തടയാന്‍ മലപ്പുറം ജില്ലയില്‍ സംഘടിത നീക്കം. ഇതിന്റെ ഭാഗമായി ഇന്നലെ വളാഞ്ചേരിക്കടുത്ത് എടയൂരില്‍ ക്യാമ്പ് അംഗങ്ങളെ ഒരുസംഘം ആക്രമിച്ചു. വാക്സിനെതിരെ വ്യാപക കുപ്രചരണങ്ങളാണ് നടക്കുന്നത്. ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നും വന്ധ്യതക്ക് കാരണമാകുമെന്നുമാണ് പ്രചാരണങ്ങള്‍.
പൊതുപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചിലര്‍ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയുമുണ്ടായി. പ്രതിരോധ കുത്തിവെപ്പെടുത്ത ശതമാനക്കണക്കില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നിലാണ് മലപ്പുറം. കുത്തിവെപ്പ് മതവിശ്വാസത്തിന് എതിരാണെന്ന പ്രചാരണം സാധാരണക്കാരായ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. മതപണ്ഡിതരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.
വീണ്ടും ആക്രമണമുണ്ടായ സാഹചര്യത്തില്‍ ക്യാമ്പുകളില്‍ പോലീസ് സുരക്ഷ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. സാമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ നിരീക്ഷിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ഒന്നരമാസത്തിനിടെ മലപ്പുറത്ത് അഞ്ചാം തവണയാണ് ക്യാമ്പിന് നേരെ ആക്രമണമുണ്ടാകുന്നത്. എടയൂര്‍ അത്തിപ്പറ്റ ഗവ.എല്‍പി സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ശ്യാമളാബായിക്ക്(45) ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്നുപേര്‍ അറസ്റ്റില്‍
മലപ്പുറം: വളാഞ്ചേരിയില്‍ മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവയ്പ്പെടുക്കാനെത്തിയവരെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. തസ്വാന്, എടയൂര്‍ സ്വദേശികളായ മുബഷീര്‍, സഫ്വാന് എന്നിവരാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഇന്നലെയാണ് സംഭവം.
എടയൂര്‍ പഞ്ചായത്തിലെ അത്തിപ്പെറ്റ എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മീസില്‍സ് റുബെല്ല വാക്സിനെടുക്കുന്നതിനിടെയാണ് എടയൂര്‍ പിഎച്ച്സിയിലെ നഴ്സ് ശ്യാമളാബായിയെ ഒരു സംഘം ആക്രമിച്ചത്. ഇതില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയില്‍ കെജിഎംഒഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സൂചനാ പണിമുടക്ക് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: