കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും ഒഴിവുകള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കും: ഡോ.ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അധ്യാപകരുടെയും അനധ്യാപകരുടെയും ഒഴിവുകള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് വൈസ് ചാന്‍സലറായി ഇന്നലെ ചുമതലയേറ്റ ഡോ.ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു. ജീവനക്കാരുടെ കുറവ് പരിഹരിക്കുതിന് മുന്‍ഗണന നല്‍കും. കണ്ണൂര്‍ സര്‍വകലാശാലയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനാണ് രണ്ടാംഘട്ടത്തില്‍ പ്രാധാന്യം നല്‍കുക. കണ്ണൂര്‍ സര്‍വകലാശാല കാഴ്ചയില്‍ വലുതാണ്. എന്നാല്‍ ഇവിടെയുള്ള കുറവുകള്‍ പരഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. തുടര്‍ന്ന്് സര്‍വകലാശാലയുടെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ണൂരില്‍ തിരിച്ചെത്തുന്നത്. ഇവിടത്തെ കാര്യങ്ങളൊന്നും കൂടുതലായി അറിയില്ല. കുറേക്കാലമായി കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സ്ഥിരം തലവനില്ലെന്ന് അറിയാം. ഉത്തരമലബാറിന്റെ വലിയൊരുഭാഗം കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലാണ്. എന്നാല്‍ മറ്റുസര്വകലാശാലകളുമായി താദാത്മ്യം ചെയ്യുമ്പോള്‍ അക്കാദമിക നിലവാരത്തില്‍ പിന്നിലാണ്. ഇത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ജീവനക്കാരില്‍ നിന്നുണ്ടാവേണ്ടത്. ഇതിനായി അധ്യാപകരെയും വിദ്യാര്‍ഥികളെയും അനധ്യാപകരെയും ഒന്നിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തും. കൂട്ടായ തീരുമാനങ്ങളിലൂടെ മുന്നേറാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.സിയായി ചുമതലയേല്‍ക്കാനെത്തിയ അദ്ദേഹത്തെ ജീവനക്കാര്‍ പൂച്ചെണ്ട് നല്കി സ്വീകരിച്ചു. ചേംബറിലെത്തി സിന്‍ഡിക്കേറ്റ് അംഗങ്ങളുമായും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. അതിനുശേഷം ജീവനക്കാരെ പരിചയപ്പെടുകയും ചെയ്തു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം.പ്രകാശന്, പി.സന്തോഷ്കുമാര്‍, വി.എ.വില്‍സ, കെ.അജയകുമാര്‍, ഡോ.ജോ ജോസഫ്, ഡോ.എം.സി.രാജു, ഡോ.ഓമനപങ്കന്, പ്രോ വൈസ്ചാന്സിലര് ടി.അശോകന്, രജിസ്ട്രാര്‍ ബാലചന്ദ്രന് കീഴോത്ത്, പരീക്ഷാകട്രോളര് പത്മനാഭന് കാവുമ്പായി, ഡെവലപ്പ്മെന്റ് ഓഫീസര്‍ ജെയിംസ് പോള്‍, സി.പി.ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: