കച്ച്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ റാലി ഇന്ന് കച്ചിലെ ഭുജ്ജില്‍ നടക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന സൗരാഷ്ട്രയിലും തെക്കന്‍ ഗുജറത്തിലുമായി എട്ട് റാലികളില്‍ മോദി പങ്കെടുക്കും. പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കേന്ദ്ര നേതാക്കള്‍ ഗുജറാത്തില്‍ എത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വരവോടെ മുന്‍വര്‍ഷങ്ങളേക്കാള്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്ന് ബിജെപി ഗുജറാത്ത് ഘടകം വിശ്വസിക്കുന്നു. രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. നരേന്ദ്രമോദിയുടെ 35 മഹാറാലികളാണ് സംസ്ഥാനത്ത് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. അമ്പതിനായിരത്തോളം ബൂത്തുകളില്‍ ചായ് കെ സാഥ് എന്ന ചര്‍ച്ചാ പരിപാടിയും ആരംഭിക്കും.
ചായ് കേ സാഥ് പരിപാടികളിലൂടെ മോദിയുടെ മന് കീ ബാത്ത് പ്രഭാഷണങ്ങള്‍ കേള്‍പ്പിക്കുകയും ചായ കുടിച്ച് രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ നടന്ന ചായ് പേ ചര്‍ച്ച പരിപാടിയുടെ പരിഷ്ക്കരിച്ച രൂപമാണിത്.
2002ല്‍ 127 സീറ്റുകളോടെ നരേന്ദ്രമോദി മുഖ്യമന്ത്രി പദത്തിലെത്തിയ ഗുജറാത്തില്‍ തുടര്‍ച്ചയായി 13വര്‍ഷം ഭരിച്ചശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്. 22 വര്‍ഷമായി ഗുജറാത്ത് ബിജെപിയുടെ ഭരണത്തിന് കീഴിലാണ് വികസന പാതയില്‍ കുതിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: